ഉത്തര്‍പ്രദേശിലെ സോൻഭദ്രയില്‍ ആദിവാസി യുവാവിന്‍റെ വായില്‍ മൂത്രമൊഴിച്ചയാള്‍ അറസ്റ്റില്‍. കുസ്പര്‍വയിലെ ഘടിഹത തോല ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഇയാള്‍ യുവാവിനെ ഉപദ്രവിക്കുന്നതും മൂത്രമൊഴിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.സമൂഹമാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് യുപി പോലീസ് കേസെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും. പ്രതി ഇരയുടെ സുഹൃത്താണെന്ന് സോൻഭദ്ര പോലീസ് അറിയിച്ചു.
സോൻഭദ്രയില്‍ ഈ മാസം നടക്കുന്ന രണ്ടാമത്തെ ദളിത് പീഡനമാണിത്. ജൂലൈ ആദ്യം ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവാവിനെ ഉയര്‍ന്ന ജാതിക്കാരൻ മര്‍ദിക്കുകയും കാലുകള്‍ നക്കാൻ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥൻ തേജ്ബാലി സിംഗിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
മധ്യപ്രദേശില്‍ ആദിവായി യുവാവിന്‍റെ മേല്‍ ബിജെപി പ്രവര്‍ത്തകൻ മൂത്രമൊഴിച്ചതിന്‍റെ വിവാദം കെട്ടടങ്ങും മുമ്ബാണ് ഉത്തര്‍പ്രദേശിലും ദളിത് പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദളിതര്‍ പീഡിപ്പിക്കപ്പെടുകയാണെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.