നടനും ബി.ജെ.പി നേതാവുമായിരുന്ന ഭീമൻ രഘു എ.കെ.ജി സെന്ററിലെത്തി. നേതൃത്വവുമായുള്ള ഭിന്നതകള്‍ കാരണം ബി.ജെ.പി വിട്ട് സി.പി.എമ്മുമായി സഹകരിക്കും എന്ന് അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു.സി.പി.എം നേതൃത്വത്തോട് ഇതുസംബന്ധിച്ച്‌ താല്‍പര്യവും ഭീമൻ രഘു അറിയിച്ചിരുന്നു.

അതിന്റെ ഭാഗമായാണ് ഭീമൻ രഘു ഇപ്പോള്‍ എ.കെ.ജി സെന്ററിലെത്തിയത്. നേരത്തേ നടനും സംവിധായകനുമായ രാജസേനനും ഇത്തരത്തില്‍ ബി.ജെ.പി വിട്ട് സി.പി.എമ്മുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാൻ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.എ.കെ.ജി സെന്ററിലെത്തിയ ഭീമൻ രഘു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനേയും മന്ത്രി വി. ശിവൻകുട്ടിയേയും കണ്ടു. ബി.ജെ.പി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നില്ല. സി.പി.എമ്മിന് കൃത്യമായ നിലപാടുണ്ടെന്നും ഭീമൻ രഘു പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദര്‍ശപരമായ വിയോജിപ്പ് കാരണമാണ് ഞാൻ ബി.ജെ.പി വിട്ടത്. ചിന്തിക്കുന്നവര്‍ക്ക് ഇരിക്കാൻ പറ്റിയ സ്ഥലമല്ല ബി.ജെ.പി. വിജയിക്കാനല്ല, മറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയെന്ന ആശയമാണ് എന്റെ മനസിലുള്ളത്. ബി.ജെ.പിയില്‍ വന്നു കയറിയപ്പോഴും അതുണ്ടായിരുന്നു. പക്ഷേ അതിനുള്ള ഒരു തട്ട് അവര് തന്നില്ല. അര്‍ഹിക്കുന്ന ഒരു സ്ഥാനവും തന്നില്ല. ആകെ കിട്ടിയത് ഇലക്ഷന് നില്‍ക്കാൻ പറ്റിയെന്നുള്ളത് മാത്രമാണ്. ഭീമൻ രഘു പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക