മോൻസൻ മാവുങ്കലിനെ വളർത്തിയത് ഇടതുപക്ഷവും പിണറായി വിജയനും ആണെന്ന് കെ സുധാകരൻ. സുനിൽകുമാറിനെ പോലുള്ള മന്ത്രിയും, ഐഎഎസ് ഉദ്യോഗസ്ഥരും, ഡിജിപിയും ഒക്കെ ആ വീട്ടിലെ സന്ദർശകർ ആയിരുന്നു. താൻ ചെല്ലുമ്പോൾ മോഹൻലാലും, ദേവനും എല്ലാം അവിടെയുണ്ടായിരുന്നു. കർമ്മ ശ്രേഷ്ഠ അവാർഡ് നൽകി ഇയാളെ ആദരിച്ചത് പിണറായിയുടെ സർക്കാർ ആണ്.

താൻ ഒരു രോഗത്തിന്റെ ചികിത്സയ്ക്ക് ആയിട്ടാണ് പോയത്. വ്യാജ ഡോക്ടർ ആണെന്ന് അറിയില്ലായിരുന്നു. പോയി എന്ന് കരുതി പ്രതിയാകില്ലല്ലോ.. തെറ്റ് ചെയ്താൽ അല്ലേ പ്രതിയാകൂ. ഞാൻ തെറ്റ് ചെയ്തിട്ടില്ല.. കെ സുധാകരൻ വികാരഭരിതനായി പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക