സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി ഡല്‍ഹി പൊലീസിന്‍റെ ട്വിറ്റര്‍ പോസ്റ്റ്. കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. ഏതാനും ദിവസങ്ങള്‍ മുമ്ബ് ഒരു പെണ്‍കുട്ടി സോഷ്യല്‍ മീഡിയ പോസ്റ്റ് ചെയ്ത ഒരു വീഡിയോ റീലിനുള്ള റിയാക്ഷൻ വീഡിയോ ആയിരുന്നു ദില്ലി പോലീസിന്‍റെത്.
വിവാഹ വേഷത്തില്‍ റോഡിലൂടെ ലൈസൻസും എന്തിന് ഹെല്‍മറ്റ് പോലുമില്ലാതെ അപകടകരമായ രീതിയില്‍ സ്കൂട്ടര്‍ ഓടിക്കുന്നതിന്‍റെ ഒരു വീഡിയോ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഡല്‍ഹി പൊലീസ് മറ്റൊരു വീഡിയോ തങ്ങളുടെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. ആദ്യത്തെ വീഡിയോയ്ക്ക് തുടര്‍ച്ചയെന്ന വണ്ണം പെണ്‍കുട്ടിയില്‍ നിന്നും പിഴ ഈടാക്കുന്നതിന്‍റെ വീഡിയോയായിരുന്നു ഇത്.
ഡല്‍ഹി പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റ് അപ്‌ലോഡ് ചെയ്ത വീഡിയോയുടെ പൂര്‍ണ്ണരൂപം ഇങ്ങനെയായിരുന്നു. രണ്ട് ഭാഗങ്ങളായിരുന്നു വീഡിയോയ്ക്ക് ഉണ്ടായിരുന്നത്. ആദ്യ ഭാഗത്ത് ഒരു പെണ്‍കുട്ടി വിവാഹ വസ്ത്രവും ആഭരണങ്ങളും ധരിച്ച് ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടി ഓടിക്കുന്നത് കാണാം. “സജ്‌ന ജി വാരി വാരി” എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തില്‍ ആയിരുന്നു ഈ വീഡിയോ അപ്‍ലോഡ് ചെയ്തിരുന്നത്. ഇനി വീഡിയോയുടെ രണ്ടാം ഭാഗമാണ്. ഹെല്‍മറ്റും ലൈസൻസും ഇല്ലാതെ വാഹനമോടിച്ചതിന് പെണ്‍കുട്ടിയുടെ പേരില്‍ നല്‍കിയ ചലാൻ കാണിക്കുന്ന ഒരു രേഖ ദൃശ്യമാകുന്ന വീഡിയോ ആയിരുന്നു ഈ ഭാഗത്ത് പൊലീസ് എഡിറ്റ് ചെയ്ത് കൂട്ടിച്ചേര്‍ത്തത്.
പശ്ചാത്തലത്തില്‍ ചേര്‍ത്തതാകട്ടെ ബേവക്കൂഫിയാൻ എന്ന ഗാനവും. റീല്‍ എടുക്കുന്നതിന് വേണ്ടി മാത്രമാണെങ്കില്‍ കൂടിയും റോഡില്‍ ഇത്രമാത്രം അശ്രദ്ധയോടെ വാഹനം ഓടിക്കരുതെന്നും ഇത്തരത്തിലുള്ള വിഡ്ഢിത്തങ്ങള്‍ നിങ്ങളുടെ ജീവനെ അപകടപ്പെടുത്തുമെന്നും ദയവായി സുരക്ഷിതമായി വാഹനം ഓടിക്കുകയെന്നുമുള്ള കുറിപ്പും പൊലീസ് വീഡിയോയോടൊപ്പം ചേര്‍ത്തിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി സാമൂഹിക മാധ്യമ ഉപയോക്താക്കളാണ് പൊലീസിന് പിന്തുണ അറിയിച്ചത്. വളരെ മികച്ച തീരുമാനമെന്നായിരുന്നു വീഡിയോയ്ക്ക് താഴെ ഭൂരിഭാഗം ആളുകളും കുറിച്ചത്.