രണ്ട് കുട്ടികളുടെ മാതാവായ സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി നിരന്തരം ബലാത്സംഗം ചെയ്ത കേസില്‍ അധ്യാപകൻ അറസ്റ്റില്‍. അറക്കുളം കൂവപ്പള്ളി കുന്നപറമ്ബില്‍ അനില്‍ പ്രഭയാണ് അറസ്റ്റിലായത്.കുമളി സ്വദേശിനിയുടെ പരാതിയിലാണ് തൊടുപുഴ പൊലീസ് ഇയാളെ ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ബോറമ്ബാലം എന്ന ഉള്‍ഗ്രാമത്തില്‍ നിന്നും പിടികൂടിയത്.

മൂന്നു വിവാഹം കഴിച്ചിട്ടുള്ള ഇയാളെ പിടികൂടുമ്ബോഴും ഒപ്പം ഒരു സ്ത്രീയുണ്ടായിരുന്നു. താൻ വിവാഹ മോചിതനാണെന്നും കല്യാണം കഴിച്ച്‌ ഒന്നിച്ച്‌ ജീവിക്കാമെന്നും പറഞ്ഞാണ് യുവതിയെ ഇയാള്‍ പീഡിപ്പിച്ചത്.കഴിഞ്ഞ ഫെബ്രുവരി 15വരെ ഇത് തുടര്‍ന്നെന്നും പൊലീസ് പറഞ്ഞു.പിന്നീട് പ്രതി യുവതിയെ കബളിപ്പിച്ച്‌ ജോലിക്കായി തെലുങ്കാനയിലെ സെക്കന്ത്രാബാദിലേക്ക് പോയി. ഇതോടെയാണ് യുവതി പരാതി നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ഏപ്രില്‍ നാലിനാണ് കുമളി സ്വദേശിനിയായ യുവതി ഡി.ജി.പി.ക്ക് പീഡന പരാതി നല്‍കിയത്. തുടര്‍ന്ന് കേസ് തൊടുപുഴ പൊലീസിന് കൈമാറുകയായിരുന്നു.ബുധനാഴ്ച കസ്റ്റഡിലെടുത്ത പ്രതിയെ ഇന്നലെ ഉച്ചകഴിഞ്ഞ് തൊടുപുഴയില്‍ എത്തിച്ചു. പരാതിക്കാരിയെ എത്തിച്ച്‌ പ്രതിയെ തിരിച്ചറിഞ്ഞ ശേഷം അറസ്റ്റ് രേഖപ്പെടുത്തി.തൊടുപുഴ എസ്.ഐ ജി. അജയകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ പി.കെ. സലീം, സി.പി.ഒമാരായ ഇ.എ. നിസാര്‍, പി.ജി. മനു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക