തിരുവനന്തപുരം: ഉത്തരേന്ത്യയില്‍നിന്ന് സ്ത്രീകളെ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന് പെണ്‍വാണിഭം നടത്തിയ സംഭവത്തില്‍ രണ്ട് അസം സ്വദേശികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കേരളത്തിലെ പെണ്‍വാണിഭ സംഘത്തിെന്‍റ മുഖ്യ കണ്ണികളും അസം സ്വദേശികളുമായ മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന്‍ എന്നിവരുടെ അറസ്റ്റുകളാണ് അസമിലെ ലംക പൊലീസ് രേഖപ്പെടുത്തിയത്. ഇരുവര്‍ക്കുമെതിരെ മനുഷ്യക്കടത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇവരടക്കം പെണ്‍വാണിഭസംഘത്തിെന്‍റ പിടിയിലായിരുന്ന ഒമ്ബത് അസം യുവതികളെയും ലംക സി.ഐയുടെ നേതൃത്വത്തിലെ സംഘം ഇന്ന് അസമിലേക്ക് കൊണ്ടുപോകും.അതേസമയം ഇവര്‍ക്കൊപ്പം പിടിയിലായ അസം സ്വദേശികളായ ഏഴ് യുവാക്കളെ പിഴയീടാക്കി വിട്ടയച്ചു.വെള്ളിയാഴ്ച ഉച്ചയോടെയാണ് അസം സ്വദേശികളായ ഒമ്ബത് സ്ത്രീകളെയും ഒമ്ബത് പുരുഷന്മാരെയും മെഡിക്കല്‍ കോളജ്, തമ്ബാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും നിന്നായി കസ്റ്റഡിയിലെടുത്തത്. അസം, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളിലെ ദാരിദ്ര്യമനുഭവിക്കുന്ന സ്ത്രീകളുടെ കുടുംബങ്ങളില്‍ ചെന്ന് പണം നല്‍കി ജോലി വാഗ്ദാനം ചെയ്ത് കേരളത്തിലെത്തിക്കുകയും തുടര്‍ന്ന് ഇവിടെയെത്തിച്ച്‌ അനാശാസ്യ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ ലംക പൊലീസില്‍ പരാതി നല്‍കിയതിനെതുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവര്‍ തിരുവനന്തപുരത്തുണ്ടെന്ന് കണ്ടെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക