സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച്‌ വെളിപ്പെടുത്തലുമായി നടന്‍ ബാബുരാജ്. സിനിമയില്‍ ലഹരി ഉപയോഗം വര്‍ധിച്ചു വരികയാണെന്നും ലഹരി ഉപയോഗിക്കുന്നവരുടെ കൃത്യമായ ലിസ്റ്റ് സിനിമാ സംഘടനകളുടേയും പോലീസിന്റെയും പക്കലുണ്ടെന്നും താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കൂടിയായ ബാബുരാജ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

ബാബുരാജിന്റെ വാക്കുകള്‍ ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘സിനിമാ സംഘടനകളുടെയും പോലീസിന്റെയും കയ്യില്‍ ലഹരി ഉപയോഗിക്കുന്ന മുഴുവന്‍ താരങ്ങളുടെയും ലിസ്റ്റ് ഉണ്ട്. ലഹരി ഇടപാട് നടത്തി പിടിക്കപ്പെടുന്നവര്‍ ഇത് ആര്‍ക്കു വേണ്ടിയാണ് കൊണ്ടു പോകുന്നതെന്ന് കൃത്യമായി പോലീസിനോടു പറയും. ഞങ്ങള്‍ക്ക് അത് കൃത്യമായി അയച്ചു തരുന്നുണ്ട്. ‘അമ്മ’യുടെ ഓഫിസില്‍ ലിസ്റ്റ് ഉണ്ട്.

‘പിടിക്കപ്പെടുന്നവരെ ചോദ്യം ചെയ്യുമ്ബോള്‍ ആര്‍ക്കു വേണ്ടിയാണിത് കൊണ്ടുപോവുന്നതെന്ന് പറയുന്നുണ്ട്. ഒരിക്കല്‍ ഇങ്ങനെ പിടിക്കപ്പെട്ടയാള്‍ മൊഴി കൊടുത്തിട്ട് ഒരു ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിന്തുടര്‍ന്നെത്തിയത് ഒരു വലിയ നടന്റെ വണ്ടിയുടെ പുറകെയാണ്. അന്ന് ആ വണ്ടി നിര്‍ത്തി തുറന്നു പരിശോധിച്ചിരുന്നെങ്കില്‍ മലയാള സിനിമാ ഇന്‍ഡസ്ട്രി അന്ന് തീരും. അതൊക്കെ നഗ്നമായ സത്യങ്ങളാണ്. ആ ഉദ്യോഗസ്ഥന്‍ ചെയ്യുന്ന ജോലി വെറുതെയായാലോ എന്നു കരുതിയിട്ടാവാം അതെല്ലാം അവിടെവച്ച്‌ നിന്നത്.’

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക