പവിഴപ്പുറ്റുകള്‍ നിറഞ്ഞ കടല്‍ തീരങ്ങളുള്ള രാജ്യങ്ങളില്‍ കടലിലേക്കുള്ള വിനോദ സഞ്ചാരത്തിന് ഏറെ സാധ്യതകളാണ് ഉള്ളത്. മാലി ദ്വീപ് ഇത്തരം സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന ഒരു രാജ്യമാണ്. വിനോദത്തോടൊപ്പം സുരക്ഷിതമാണോ കടല്‍ എന്ന ആശങ്കയുയര്‍ത്തുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. മാലിദ്വീപിലെ കടലില്‍ നീന്താനിറങ്ങിയ ഒരു യുവതിയെ ഏതാണ്ട് 100 കിലേ ഭാരമുള്ള ഒരു സ്രാവ് അക്രമിക്കുന്നതായിരുന്നു വീഡിയോ. ആക്രമണത്തിന് ശേഷം യുവതിയുടെ ശരീരത്തില്‍ ഏതാണ്ട് ആറോളം ഇടത്ത് സ്രാവിന്‍റെ പല്ല് കൊണ്ട് മുറിവേറ്റ പാടുകളുണ്ട്.
ഏതാണ്ട് നൂറ് കിലോയ്ക്ക് മേല്‍ ഭരവും എട്ട് അടി നീളവും ഉണ്ടായിരുന്ന നേഴ്സ് സ്രാവാണ് യുവതിയെ അക്രമിച്ചത്. കാര്‍മെന്‍ കനോവാസ് സെര്‍വെല്ലോ (30) യ്ക്ക് ഒപ്പം ഗെയ്ഡ് ആയി എത്തിയ ഇബ്രാഹിം ഷഫീഗാണ് യുവതിയെ സ്രാവ് അക്രമിക്കുന്ന വീഡിയോ പകര്‍ത്തിയത്. മാലിദ്വീപിലെ വാവു അറ്റോള്‍ എന്ന വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്തായിരുന്നു അപകടം. അപകടത്തിന് തൊട്ട് മുമ്ബ് പ്രദേശത്ത് 45 മിനിറ്റിലധികം നേരം യുവതി സ്രാവുകളുടെ കൂട്ടത്തോടൊപ്പം സ്വതന്ത്രമായി നീന്തുകയായിരുന്നു. എന്നാല്‍, പെട്ടെന്ന് ഒരു പ്രകോപനവും ഇല്ലാതെ അതിലൊരു സ്രാവ് പെട്ടെന്ന് തിരിയുകയും യുവതിയുടെ പിന്നിലൂടെ വന്ന് അവരെ അക്രമിക്കുകയും ആയിരുന്നു.
യുവതിയെ സ്രാവ് ആക്രമിക്കുന്ന വീഡിയോ കാണാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://nypost.com/2023/04/14/watch-the-terrifying-moment-a-220-pound-shark-bites-snorkeler/
സെര്‍വെല്ലോയുടെ തോളിന് തൊട്ട് താഴെയായിരുന്നു സ്രാവ് പല്ലുകള്‍ ആഴ്ത്തിയത്. ഏതാണ്ട് ആറിഞ്ച് വ്യാസമായിരുന്നു മുറിവുകള്‍ക്ക്. ഗോപ്രോ ക്യാമറയില്‍ തനിക്ക് ചുറ്റുമുള്ള സ്രാവുകളുടെ വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ നടന്ന അപ്രതീക്ഷിത ആക്രമണവും ഷഫീഗ് പകര്‍ത്തുകയായിരുന്നു. അക്രമണത്തിന് പിന്നാലെ ഇരുവരും കരയ്ക്ക് കയറിയെങ്കിലും മുറിവ് കാര്യമാക്കാതെ ഇരുവരും വീണ്ടും സ്രാവുകള്‍ക്കൊപ്പം നീന്താനിറങ്ങിയെന്ന് ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
മാലിദ്വീപിലെ വാവു അറ്റോള്‍ മേഖലയില്‍ നഴ്‌സ് സ്രാവുകള്‍ സാധാരണമാണ്. പ്രദേശത്തിന് ചുറ്റുമുള്ള വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് സ്രാവുകള്‍ ഭക്ഷണം തേടുന്നത് ഇന്ന് സാധാരണമാണ്. നഴ്‌സ് സ്രാവുകള്‍ സാധാരണയായി ആക്രമണകാരികളല്ല. മനുഷ്യര്‍ അടുത്ത് ചെല്ലുമ്ബോള്‍ അവ അകന്ന് നീന്തുകയാണ് പതിവ്. ജീവന് ഭീഷണി നേരിടുമ്ബോള്‍ മാത്രമാണ് ഇവ അക്രമണത്തിന് മുതിരുന്നത്.