ഛത്തീസ്ഗഢിലെ റായ്പുരില്‍ നവദമ്ബതിമാരെ കിടപ്പുമുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബ്രിജ്‌നഗര്‍ സ്വദേശി അസ്ലം(24) ഭാര്യ കകഷാബാനു(22) എന്നിവരാണ് മരിച്ചത്. ഭാര്യയെ കുത്തിക്കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ചൊവ്വാഴ്ച രാത്രിയാണ് ദമ്ബതിമാരെ വീട്ടിലെ മുറിക്കുള്ളില്‍ ചോരയില്‍കുളിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ചയായിരുന്നു അസ്ലമിന്റെയും ബാനുവിന്റെയും വിവാഹം. ചൊവ്വാഴ്ച രാത്രിയായിരുന്നു വിവാഹത്തിന്റെ റിസപ്ഷന്‍ ചടങ്ങ്. ഇതിന് മുന്നോടിയായി ഇരുവരും ഒരുങ്ങാനായി മുറിയിലേക്ക് പോയതായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനുപിന്നാലെയാണ് മുറിക്കുള്ളില്‍നിന്ന് യുവതിയുടെ നിലവിളി കേട്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ ഓടിയെത്തിയെങ്കിലും മുറി അകത്തുനിന്ന് പൂട്ടിയതിനാല്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ല. പിന്നീട് ജനല്‍വഴി നോക്കിയപ്പോളാണ് രണ്ടുപേരും ചോരയില്‍ കുളിച്ചനിലയില്‍ നിലത്തുകിടക്കുന്നത് കണ്ടത്. ഇതോടെ ബന്ധുക്കള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

മുറിക്കുള്ളില്‍വെച്ച്‌ ദമ്ബതിമാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായെന്നും ഇത് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചെന്നുമാണ് പോലീസ് കരുതുന്നത്. കൃത്യം നടത്താന്‍ ഉപയോഗിച്ച കത്തി മുറിയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയെന്നും വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക