മണിക്കൂറിന് 2,000 രൂപ മുതല്‍ മുകളിലേക്ക് പണം മുടക്കി ലൈംഗിക സുഖം നേടാനുള്ള ഓഫറുകളുമായി സംസ്ഥാനത്ത് ഓണ്‍ലൈന്‍ സെക്‌സ് ട്രേഡ് സംഘങ്ങള്‍ പിടിമുറുക്കുന്നു. ലൈംഗിക കച്ചവടത്തിന് പുതുരീതികള്‍ വാഗ്ദാനം ചെയ്ത് യുപിയിലെ നോയിഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഫ്രണ്ട്ഷിപ്പ് ഡേറ്റിംഗ് സര്‍വീസാണ് യുവതി യുവാക്കളുടെ മൊബൈല്‍ നമ്ബറുകളിലേക്ക് വാട്‌സാപ്പ് സന്ദേശങ്ങള്‍ അയച്ച് സെക്സ് ട്രേഡിംഗിനുള്ള സൗകര്യം ഒരുക്കുന്നത്. സെക്‌സ് ട്രേഡിനു താല്‍പര്യമുണ്ടോയെന്നു ചോദിച്ചു സന്ദേശം അയയ്ക്കുന്ന യുവതി ഡേറ്റിംഗ് സൈറ്റിന്‍റെ ലിങ്കും അയച്ചു നല്‍കും.
ഇവരുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് മീറ്റിംഗ് ലഭ്യമാകുക. രജിസ്‌ട്രേഷന്‍ ഫീ 2000 രൂപയാണ്. താല്‍പര്യമുള്ളവരോട് പിന്‍കോഡ് ചോദിച്ചശേഷം ആ ജില്ലയില്‍ ഇവരുടെ സേവനം ലഭ്യമാകുന്ന സ്ഥലം പറയുന്നതാണ് രീതി. തുടര്‍ന്ന് സെക്‌സ് ട്രേഡിംഗിന് തയാറുള്ള സ്ത്രീയെയോ പുരുഷനെയോ മീറ്റ് ചെയ്യാം. താല്‍പര്യമുള്ള ഇടം തെരഞ്ഞെടുക്കാം.
മുൻപ് മെട്രോ നഗരങ്ങളിൽ മാത്രമാണ് ഇത്തരം സെക്സ് ട്രേഡ് സംഘങ്ങൾ കേന്ദ്രീകരിച്ചിരുന്നത് എങ്കിൽ ഇപ്പോൾ കേരളത്തിലെ ചെറുപട്ടണങ്ങളിലേക്കും ഇവർ ശൃംഖല വിപുലീകരിക്കുകയാണ്. വലിയ രീതിയിലുള്ള പങ്കാളിത്തവും ലാഭവും ഈ ഡേറ്റിംഗ് സൈറ്റുകൾ കൊയ്യുന്നുണ്ടെന്നാണ് വിവരം. കേരളത്തിലെ ചെറുപട്ടണങ്ങളിൽ ഉൾപ്പെടെ ഇത്തരം സംഘങ്ങളുടെ കണ്ണികളായി അന്യസംസ്ഥാന യുവതികളും ചുവട് ഉറപ്പിക്കുന്നുണ്ട്.