സാമ്ബത്തിക പ്രതിസന്ധി മൂലം വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ പെണ്‍കുട്ടിയും ചികിത്സയിലിരിക്കെ മരിച്ചു. തൊടുപുഴ ചിറ്റൂരില്‍ മണക്കാട് പഞ്ചായത്ത് ഓഫീസിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന പുല്ലറയ്ക്കല്‍ ആന്‍റണി (62), ജെസി (56) എന്നിവരുടെ മകള്‍ സില്‍ന (20) ആണ് മരിച്ചത്. ജെസ്സി കഴിഞ്ഞ 31നും ആന്‍റണി ഒന്നിനുമാണ് മരിച്ചത്.

ജനുവരി 30നാണ് അച്ഛനും അമ്മയും മകളും വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് മൂവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിച്ച ദിവസം മുതല്‍ സില്‍ന അബോധാവസ്ഥയിലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുടുംബത്തിന് കടബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. തൊടുപുഴ നഗരത്തില്‍ ബേക്കറി നടത്തുകയായിരുന്നു ജെസ്സി. ആന്‍റണി കൂലിപ്പണിക്കാരനായിരുന്നു. പലരില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. വീടിന്‍റെ വാടകയും കുടിശ്ശികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക