പെരിയ ഇരട്ട കൊലക്കേസ് പ്രതി ഭാര്യയ്ക്ക് അയച്ച സെക്‌സ് ഓഡിയോ മാറി വാട്‌സ് ആപ് ഗ്രൂപില്‍ എത്തിയതോടെ വൈറലായി. പിന്നാലെ വിശദീകരണവുമായി നേതാവ് രംഗത്തെത്തി.പെരിയ ഇരട്ട കൊലപാതകക്കേസില്‍ വിചാരണയ്ക്ക് പോകുമ്ബോള്‍ ട്രെയിനില്‍ വെച്ച്‌ പ്രതി വാട്‌സ് ആപില്‍ പോസ്റ്റ് ചെയ്ത ഓഡിയോ ക്ലിപാണ് വൈറലായി മാറിയത്. അറപ്പുളവാക്കുന്ന വാക്കുകളാണ് ഓഡിയോയില്‍ ഉള്ളത്. ഓഡിയോ വളരെ പെട്ടന്നാണ് മറ്റു ഗ്രൂപുകളില്‍ നിന്നും ഗ്രൂപുകളിലേക്ക് പ്രവഹിച്ചത്.

പെരിയ ഇരട്ട കൊലക്കേസില്‍ ഒരു വര്‍ഷത്തോളം വിചാരണ നീളുന്ന ഘട്ടത്തില്‍ തന്റെ കൃഷിയും, വ്യാപാരവും തകരുമെന്നും, രണ്ടാം തീയതി വിചാരണ തുടങ്ങിയപ്പോള്‍ ഭക്ഷണവും, വെള്ളവുമില്ലാതെ മണിക്കൂറുകളോളം കഷ്ടപ്പെട്ടുവെന്നും, ഭാര്യ വീട്ടില്‍ തനിച്ചു കഴിയേണ്ടി വരുന്ന ദുരിതാവസ്ഥ സഹിക്കാനാവുന്നില്ലെന്നും ഭാര്യയെ ഒന്ന് സന്തോഷിപ്പിക്കാനാണ് ഇങ്ങനെ ഒരു ഓഡിയോ അയച്ചതെന്നും പിന്നാലെ വിശദീകരിച്ചു കൊണ്ട് പോസ്റ്റ് ചെയ്ത ഓഡിയോ ക്ലിപില്‍ നേതാവ് പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു കൊലപാതകത്തിന്റെ ദുരിതങ്ങള്‍ പേറുമ്ബോള്‍ ഇതെന്തിന് വേണ്ടിയാണ് ചെയ്തതെന്ന് ഓര്‍ത്താല്‍ നന്നെന്നും. ട്രെയിനില്‍ മറ്റു എട്ടു പ്രതികളായ നേതാക്കള്‍ക്കൊപ്പം റിസര്‍വേഷന്‍ കിട്ടാതെ തിങ്ങിനിരങ്ങി എറണാകുളം സിബിഐ കോടതിയില്‍ പോകേണ്ടി വന്നുവെന്നും ഓഡിയോയില്‍ പറയുന്നു.അശ്ലീല ഓഡിയോ പുറത്ത് വന്നതോടെ നേതാവിനെ പാര്‍ടി സ്ഥാനത്ത് നിന്നും നീക്കിയതായി വിവരം പുറത്ത് വന്നിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക