പാര്‍ട്ടി അംഗത്തിന്റെ ഉള്‍പ്പെടെ 17 സ്ത്രീകളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി വാട്ട്സ്‌ആപ്പ് വഴി പ്രചരിപ്പിച്ച എ.പി സോണയെ സി.പി.എം പുറത്താക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗമായ സോണയെ കൂടാതെ, പി.ഡി ജയനെതിരെയും പാര്‍ട്ടി നടപടി സ്വീകരിക്കാന്‍ സാധ്യത. പരാതിക്കാരികളെ ഭീഷണിപ്പെടുത്തുകയും സോണയെ പിന്തുണച്ച്‌ ഫേസ്‌ബുക്കില്‍ പോസ്റ്റിടുകയും ചെയ്തതിനാണ് ജയനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുക.

മന്ത്രി സജി ചെറിയാന്റെ വിശ്വസ്തനായിരുന്നു സോണ. ജയനും മന്ത്രിയുടെ അടുപ്പക്കാരന്‍ തന്നെ. എ.പി സോണയുടെ ഫോണില്‍ നിരവധി സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. സോണയുടെ സഹപ്രവര്‍ത്തകയടക്കം 17 സ്ത്രീകളുടെ 34 ദൃശ്യങ്ങളാണ് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നത്. വീഡിയോ കോള്‍ ചെയ്യുമ്ബോള്‍ സ്ത്രീകളറിയാതെ അത് പകര്‍ത്തി ഫോണില്‍ സൂക്ഷിക്കുകയായിരുന്നു പതിവ്. തീരദേശമേഖലയിലെ ഒരു പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ മര്‍ദ്ദിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സംഭവമാണ് എ.പി സോണയുടെ നല്ല പിള്ള ചമയല്‍ പൊളിച്ചത്. ഈ പെണ്‍കുട്ടിയുടെ ഫോട്ടോ ഇയാള്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടോ എന്നറിയുന്നതിനായി നാട്ടുകാര്‍ എ.പി സോണയുടെ ഫോണ്‍ പരിശോധിച്ചു. അപ്പോഴാണ്, നിരവധി സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ ഫോണില്‍ കണ്ടെത്തിയത്. താല്‍പര്യമുള്ളവരെ കണ്ടാല്‍ ആദ്യം വളച്ചെടുക്കും. പിന്നീട് ബ്രാന്‍ഡഡ് ജട്ടിയും ബ്രായും വാങ്ങി നല്‍കും. ഈ വസ്ത്രങ്ങള്‍ ധരിച്ച്‌ നേതാവ് പറയുന്ന സ്ഥലത്ത് എത്തിയാല്‍ ജോലിയും വായ്പയും ലഭിക്കും. ആലപ്പുഴയിലെ സി.പി.എം പാര്‍ട്ടിക്ക് ഒന്നാകെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ് ഈ സംഭവം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക