മലപ്പുറം: സിന്തറ്റിക് ലഹരി നല്‍കി യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌ത നാലുപേരില്‍ മൂന്ന് പ്രതികള്‍ മഞ്ചേരി പൊലീസിന്‍റെ പിടിയില്‍. മുള്ളമ്ബാറ സ്വദേശികളായ മുഹ്സിന്‍ (28), മണക്കോടന്‍ ആഷിക്ക് (25), ആസിഫ് (23) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ (ജനുവരി അഞ്ച്) രാത്രിയാണ് ഇവര്‍ക്കെതിരായ നടപടിയുണ്ടായത്.

ഒന്നാം പ്രതിയായ മുഹ്സിന്‍ യുവതിയുമായി സോഷ്യല്‍ മീഡിയ വഴിയാണ് ആദ്യം സൗഹൃദത്തിലായത്. പലതവണകളായി മാരകമായ സിന്തറ്റിക് അടക്കമുള്ള ലഹരി നല്‍കിയായിരുന്നു ഇയാള്‍ യുവതിയെ വരുതിയിലാക്കിയത്. തുടര്‍ന്ന്, സുഹൃത്തുക്കള്‍ക്കൊപ്പം കൊണ്ടുപോയി പല സ്ഥലങ്ങളില്‍വച്ച്‌ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലപ്പുറം ഡിവൈഎസ്‌പി പി അബ്‌ദുള്‍ ബഷീറിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എ ദിനേശ്, ഐകെ സലീം, പി ഷഹേഷ്, റസീര്‍ കെകെ സിറാജുദ്ദീന്‍ കെ എന്നിവരും മലപ്പുറം എസ്‌ഐ നിതിന്‍ ദാസ്, മഞ്ചേരി എസ്‌ഐമാരായ ഗ്രീഷ്‌മ ബഷീര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വിവിധ സ്റ്റേഷനുകളിലായി വധശ്രമം, ലഹരിക്കടത്ത് തുടങ്ങിയ കേസുകളില്‍ പ്രതിയായ മുഹ്സിന്‍, മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ റൗഡി ലിസ്റ്റിലും ഉള്‍പ്പെട്ടിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക