പത്തൊമ്ബതുകാരിയെ പീഡിപ്പിച്ച കേസില്‍ യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കാഞ്ഞങ്ങാട് സ്വദേശി ജാസ്മിന്‍ (22), കാസര്‍കോട് സ്വദേശി സത്താര്‍ എന്ന ജംഷി (31) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി.വിദ്യാനഗര്‍ പൊലീസ് പരിധിയിലാണ് പത്തൊമ്ബതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ബലാത്സംഗക്കേസില്‍ മൂന്നുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

കൂട്ടബലാത്സംഗത്തില്‍ നാലു പ്രതികളാണുള്ളത്. ജാസ്മിനാണ് ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത്. പാണലത്തെ തോട്ടത്തിലാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്ന് തെളിഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടി നല്‍കിയ ആറു പരാതികളില്‍ കൂട്ടബലാത്സംഗം നടത്തിയെന്ന പരാതി അന്വേഷിച്ച കാസര്‍കോട് ഡിവൈ.എസ്.പി സി.എ. അബ്ദുറഹിമാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പട്ട്ളയിലെ ജെ. ഷൈനിത്ത് കുമാര്‍ (30), ഉളിയത്തടുക്കയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന എന്‍. പ്രശാന്ത് (43), ഉപ്പള മംഗല്‍പാടിയിലെ മോക്ഷിത് ഷെട്ടി (27) എന്നിവരെയാണ് നേരത്തെ വനിത പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ റിമാന്‍ഡിലാണ്. ഭക്ഷണത്തിന് പണം ചോദിച്ചപ്പോള്‍ അയല്‍ക്കാരനാണ് ആദ്യം പീഡിപ്പിച്ചതെന്നാണ് ദരിദ്ര കുടുംബാംഗമായ പെണ്‍കുട്ടി മൊഴിനല്‍കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക