സിനിമാരംഗം എപ്പോഴും വിവാദങ്ങള്‍ നിറഞ്ഞതാണ്. അതിന് ഭാഷാ വ്യത്യാസങ്ങളില്ല. അടുത്തിടെ വിവാദമായ പത്താന്‍ എന്ന ഷാരൂഖ് ഖാന്‍ ചിത്രം ഉദാഹരണമാണ്. ചിത്രത്തിലെ ഗാനരംഗത്തില്‍ നായിക ദീപിക പദുകോണ്‍ അണിഞ്ഞ വസ്ത്രത്തിന്റെ നിറത്തെ ചൊല്ലിയായിരുന്നു വിവാദം. അത്തരത്തില്‍ നിരവധി വിവാദങ്ങള്‍ നിറഞ്ഞതിനാല്‍ സംപ്രേക്ഷണാവകാശം ലഭിക്കാതെ പോയ ചില സിനിമകളുണ്ട്. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട, എന്നാല്‍ ഇപ്പോഴും ഒടിടിയില്‍ ലഭ്യമായ ഏഴ് സിനിമകളെ കുറിച്ചറിയാം.

ബ്ളാക്ക് ഫ്രൈഡേ- നെറ്റ്‌ഫ്ളിക്‌സ്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1993ലെ ബോംബെ കലാപം പ്രേമേയമാക്കി ഒരുക്കിയ ചിത്രമാണ് ബ്ളാക്ക് ഫ്രൈഡേ. ഹുസൈന്‍ സെയ്ദിയുടെ കഥ.

പാഞ്ച്- എംയുബിഐ

അനുരാഗ് കശ്യപ് സംവിധാനം ചെയ‌്ത ആദ്യ ചിത്രമാണ് പാഞ്ച്. മയക്കുമരുന്നിന് അടിമകളായ അഞ്ച് സുഹൃത്തുക്കളുടെ കഥ പശ്ചാത്തലം.

ലിപ്‌സ്‌റ്റിക് അണ്ടര്‍ മൈ ബുര്‍ഖ- ആമസോണ്‍ പ്രൈം

ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് ആറു തവണയാണ് എഡിറ്റിംഗ് ആവശ്യപ്പെട്ടത്. അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ, ആഗ്രഹങ്ങള്‍ ഉള്ളിലടക്കി ജീവിച്ച്‌ ഒരു ഘട്ടത്തില്‍ അതെല്ലാം തിരിച്ചറിയുന്ന നാല് സ്ത്രീകളുടെ കഥയാണ് പറയുന്നത്. അന്താരാഷ്ട്ര തലത്തില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.. കൊങ്കണ സെന്‍ ശര്‍മ, രത്ന പഥക്, സുശാന്ത് സിംഗ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

ബണ്ഡിറ്റ് ക്വീന്‍- ആമസോണ്‍ പ്രൈം

ചമ്ബല്‍ക്കാടിന്റെ റാണിയായിരുന്ന ഫൂലന്‍ ദേവിയുടെ കഥ പറഞ്ഞ ചിത്രം. ഉയര്‍ന്ന ജാതിക്കാരുടെ ലൈംഗിക പീഡനത്തിന് വിധേയമായ പൂര്‍വകാലം കൊള്ളക്കാരിയാക്കി മാറ്റിയ കഥ ഫൂലന്റെ പറയുന്ന ചിത്രം.ഫയര്‍- യൂട്യൂബ്രണ്ട് സ്തീകള്‍ തമ്മിലുള്ള അടുപ്പത്തിന്റെ കഥ പശ്ചാത്തലമാക്കിയ ചിത്രം. ഷബാന ആസ്‌മി, നന്ദിത ദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി.

ഫിറാക്-ജിയോ സിനിമ

2002ലെ ഗുറാത്ത് കലാപത്തിന്റെ കഥ പറയുന്ന ചിത്രം.

ഗാര്‍ബേജ്- നെറ്റ്‌ഫ്ളിക്‌സ്

മൂന്ന് പേരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീയുടെ സെക്‌സ് ടേപ്പ് ചോരുന്നതും തുടര്‍ന്ന് നടക്കുന്നതുമായ സംഭവവികാസങ്ങള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക