ടെഹ്‌റാന്‍: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടവരെ നിഷ്‌ക്കരുണം തൂക്കിലേറ്റുകയാണ് സര്‍ക്കാര്‍. അമ്മയെ കാണാന്‍ അനുവദിച്ച ശേഷം തൊട്ടടുത്ത ദിവസം തൂക്കിലേറ്റിയ മജിദ്‌റെസ റഹ്നാവാദ് ലോകത്തിന് കണ്ണീരാകുകയാണ്. അതേസമയം അന്ത്യനിമിഷങ്ങളിലും തല ഉയര്‍ത്തിയാണ് യുവാവ് മരണത്തെ വരിച്ചത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റപ്പെട്ട മജിദ്‌റെസ റഹ്നാവാദിന്റെ അന്ത്യാഭിലാഷമായി പറഞ്ഞകാര്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ പുറത്ത്. തൂക്കിലേറ്റുന്നതിന് തൊട്ടുമുമ്ബ് ചിത്രീകരിച്ച വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

മഷ്ഹാദ് നഗരത്തില്‍ തിങ്കളാഴ്ചയാണ് റഹ്നാവാദിനെ തൂക്കിലേറ്റിയത്. മുഖംമൂടി ധരിച്ച രണ്ട് കാവല്‍ക്കാര്‍ക്കൊപ്പം കണ്ണ് കെട്ടിയാണ് വീഡിയോയില്‍ റഹ്നാവാദ് സംസാരിക്കുന്നത്. ആരും തന്റെ മരണത്തില്‍ വിലപിക്കരുതെന്ന് റഹ്നാവാദ് വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. തന്റെ ശവകുടീരത്തിന് മുന്നില്‍ ഖുറാന്‍ വായിക്കുയോ പ്രാര്‍ത്ഥിക്കുകയോ ചെയ്യരുതെന്നു റഹ്നാവാദ് ആവശ്യപ്പെടുന്നുണ്ട്.എന്റെ മരണത്തില്‍ ആരും വിലപിക്കരുത്. ശവകുടീരത്തിന് മുന്നില്‍ ഖുറാന്‍ വായിക്കുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്യരുത്. ആഘോഷം മതി. ആഘോഷ ഗീതങ്ങളും മുഴങ്ങണം’ വീഡിയോയില്‍ പറയുന്നു. തൂക്കിലേറ്റുന്നതിന് തൊട്ടുമുമ്ബ് ചിത്രീകരിച്ച വീഡിയോയാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഷ്ഹാദ് നഗരത്തില്‍ തിങ്കളാഴ്ച തൂക്കിലേറ്റിയ റഹ്നാവാദിന്റെ ഈ വീഡിയോ കഴിഞ്ഞ ദിവസം രാത്രിയാണ് പുറത്തുവന്നത്. മുഖംമൂടി ധരിച്ച രണ്ട് കാവല്‍ക്കാര്‍ക്കൊപ്പം കണ്ണ് കെട്ടിയാണ് വീഡിയോയില്‍ റഹ്നാവാദ് സംസാരിക്കുന്നത്. മരണത്തിന് തൊട്ടുമുമ്ബും സധൈര്യം സംസാരിക്കുന്ന റഹ്നാവാദിന്റെ വീഡിയോ മനുഷ്യാവകാശ പ്രവര്‍ത്തകയും ബെല്‍ജിയന്‍ പാര്‍ലമെന്റ് എംപിയുമായ ധര്യ സഫായിയാണ് ട്വീറ്റ് ചെയ്തത്.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ രണ്ട് സുരക്ഷാ ഭടന്മാരെ കുത്തിക്കൊല്ലുകയും നാല് പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തെന്ന കുറ്റം ചുമത്തിയാണ് റഹ്നാവാദിനെ ഇറാന്‍ സര്‍ക്കാര്‍ തൂക്കിലേറ്റിയത്. വധശിക്ഷ വിധിച്ച്‌ ദിവസങ്ങള്‍ക്കകം തന്നെയാണ് ശിക്ഷ നടപ്പാക്കിയതും. റഹ്നാവാദിനെ തൂക്കിക്കൊന്ന ശേഷമാണ് അദ്ദേഹത്തിന്റെ കുടുംബത്തെ പോലും അധികൃതര്‍ വിവരം അറിയിച്ചതെന്നും ആക്ഷേപമുണ്ട്. സുരക്ഷാ ഭടന്മാരെ ആക്രമിച്ചുവെന്ന കുറ്റം ചുമത്തി പ്രക്ഷോഭത്തില്‍ പങ്കെടുത്ത മറ്റൊരു യുവാവിനേയും ദിവസങ്ങള്‍ക്ക് മുമ്ബ് സര്‍ക്കാര്‍ തൂക്കിക്കൊന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക