ടെഹ്‌റന്‍: ഇറാനില്‍ ആളുകളുടെ മുന്‍പില്‍വച്ച്‌ 17കാരിയായ ഭാര്യയുടെ തല വെട്ടിയെടുത്ത് തെരുവിലൂടെ നടന്ന് യുവാവ്. അഹ്വാസ് നഗരത്തിലെ കാസെ സ്‌ക്വയറില്‍ വച്ചാണ് ഇയാള്‍ ക്രൂരത ചെയ്തത്.

ഒരു കൈയില്‍ തലയും മറ്റൊരു കൈയില്‍ കത്തിയുമായി ആരെയും കൂസാതെയാണ് ഇയാള്‍ നടന്ന് ഭീതി പരത്തിയത്. ഭര്‍ത്താവിന്റെ ക്രൂരത സഹിക്കവയ്യാതെ യുവതി തുര്‍ക്കിയിലേക്ക് ഓടിപ്പോയിരുന്നു. ഇവിടെ നിന്നും ഇയാള്‍ യുവതിയെ പിടിച്ചുകൊണ്ടുവന്നാണ് ക്രൂരത നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവാവിനൊപ്പം സഹോദരനും കൊലപാതകം നടത്താന്‍ കൂടി. സംഭവത്തിന് ശേഷം ഇയാള്‍ ഓടിപ്പോയെങ്കിലും ഇയാള പൊലീസ് പിടികൂടി. കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക