രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സിം തട്ടിപ്പുകള്‍ക്ക് തടയിടാന്‍ കേന്ദ്ര ടെലികോം വകുപ്പ്. ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത് ഒടിപി വഴി തട്ടിപ്പ് നടത്തുന്ന സംഘങ്ങളുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ടെലികോം വകുപ്പ് പുതിയ മാര്‍ഗം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഏതെങ്കിലും കാരണത്താല്‍ സിം മാറ്റി വാങ്ങിയാല്‍, ആദ്യത്തെ 24 മണിക്കൂറില്‍ ഇനി മുതല്‍ സന്ദേശങ്ങള്‍ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയില്ല.

സിം സ്വാപ്പിംഗ് എന്നറിയപ്പെടുന്ന തട്ടിപ്പ് തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പുതിയ പരിഷ്കാരം. സാധാരണയായി, സിം കാര്‍ഡിന് കേടുപാടുകള്‍ സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യുമ്ബോള്‍, തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയാണ് ഉപഭോക്താവ് ഒരു ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നത്. ഒരു പുതിയ സിമ്മിനായി അപേക്ഷിക്കുമ്ബോള്‍, പഴയത് നിര്‍ജ്ജീവമാക്കുന്നു. സന്ദേശങ്ങളും ഫോണ്‍ കോളുകളും പുതിയ സിമ്മിലേക്ക് വരുന്നു. തട്ടിപ്പുകാര്‍ ഇതൊരു അവസരമായാണ് കാണുന്നത്. ഫോണുകള്‍ നഷ്ടപ്പെടുമ്ബോഴോ വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്ബോഴോ അവര്‍ക്ക് സിം സ്വാപ്പ് ചെയ്യാനുള്ള അവസരം ലഭിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്‌ തട്ടിപ്പുകാര്‍ പുതിയ സിമ്മിനായി അപേക്ഷിക്കുന്നു. ഇതോടെ, യഥാര്‍ത്ഥ ഉപഭോക്താവിന്‍റെ പഴയ സിം കാര്‍ഡ് ബ്ലോക്ക് ചെയ്യപ്പെടുകയും പുതിയത് സജീവമാവുകയും ചെയ്യുന്നു. ഇതോടെ ഇടപാടുകള്‍ക്ക് ആവശ്യമായ ഒടിപി തട്ടിപ്പുകാരുടെ കൈവശമുള്ള സിമ്മിലേക്ക് എത്തുന്നു. യഥാര്‍ത്ഥ ഉടമ ഇതിനെക്കുറിച്ച്‌ അറിയുമ്ബോഴേക്കും, ബാങ്ക് അക്കൗണ്ടിലെ എല്ലാ പണവും നഷ്ടപ്പെടും. ഈ സിം സ്വാപ്പിംഗ് തടയുന്നതിനായാണ് ടെലികോം വകുപ്പ് സിം വാങ്ങി ആദ്യ 24 മണിക്കൂര്‍ എസ്‌എംഎസ് സേവനങ്ങള്‍ നിര്‍ത്താന്‍ തീരുമാനിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക