അടൂര്‍: സ്‌കാനിങ്ങിന് എത്തിയ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയ റേഡിയോഗ്രാഫര്‍ ആളത്ര ചില്ലറക്കാരനല്ല. ഇരുപത്തി മൂന്നോളം സ്ത്രീകളുടെ നഗ്‌നതയാണ് ഇയാളുടെ ഫോണിലുണ്ടായിരുന്നത്. കടയ്ക്കല്‍ ചിതറ മാത്തറ നിധീഷ് ഹൗസില്‍ അനിരുദ്ധന്റെ മകന്‍ അന്‍ജിത്ത് ആണ് പോലീസ് പിടിയിലായത്.എംആര്‍ഐ സ്‌കാനിങ്ങിനായി എത്തിയ ഏഴംകുളം തട്ടാരുപടി സ്വദേശിനിയുടെ ജാഗ്രതയാണ് ഇയാള്‍ പിടിയിലാകാന്‍ കാരണമായത്.

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനിലെ ദേവി സ്‌കാന്‍സില്‍ യുവതി എംആര്‍ഐ സ്‌കാനിങ്ങിന് എത്തിയത്. വസ്ത്രം മാറി വന്ന യുവതി ഇയാളുടെ പോക്കറ്റിലെ മൊബൈലിന്റെ കാമറ കണ്ടാണ് സംശയിച്ചത്. ഫ്ളാഷ് ലൈറ്റും ഓണായിരുന്നു. തുടര്‍ന്ന് യുവതി സംശയം തോന്നി പൊലീസില്‍ വിവരം അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാത്രി ഏഴു മണിയോടെ ഇയാളെ കസ്റ്റഡിയില്‍ എടുത്തു. മൊബൈല്‍ ഫോണ്‍ വാങ്ങി നോക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഞെട്ടി. ഒന്നും രണ്ടുമല്ല 23 വീഡിയോകളാണ് ഉണ്ടായിരുന്നത്. ഇത് മുഴുവന്‍ സ്‌കാനിങ് സെന്ററില്‍ നിന്നും പകര്‍ത്തിയതായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി വാങ്ങി രാത്രി തന്നെ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവം പുറത്ത് അറിയാതിരിക്കാനുള്ള നീക്കങ്ങള്‍ സ്‌കാനിങ് സെന്റര്‍ ഉടമകള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. ദേവി സ്‌കാന്‍സ് ഇവിടെ ആരംഭിച്ചിട്ട് അധിക കാലമായിട്ടില്ല. സംഭവത്തില്‍ പ്രതിഷേധിച്ച്‌ യുവജനസംഘടനകള്‍ പ്രക്ഷോഭം ആരംഭിച്ചു. ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും സ്‌കാനിങ് സെന്ററിലേക്ക് മാര്‍ച്ച്‌ നടത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക