ഇടുക്കി: സ്‌കുളിലേക്ക് പുറപ്പെട്ട വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി. ഇടുക്കിയിലെ ഏലപ്പാറ പഞ്ചായത്ത് ഹൈസ്‌കുളില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥിനികളെയാണ് തിങ്കളാഴ്ച മുതല്‍ കാണാതായിരിക്കുന്നത്. പത്തിലും ഒന്‍പതിലും പഠിക്കുന്നവരാണ് കാണാതായ പെണ്‍കുട്ടികള്‍. ഇടുക്കി ചപ്പാത്ത് ആറാം മൈല്‍ സ്വദേശി ജെയിംസിന്റെ മകള്‍ അര്‍ച്ചന, ചീന്തലാര്‍ സ്വദേശി രാമചന്ദ്രന്റെ മകള്‍ അഹല്യ എന്നിവരെയാണ് മൂന്ന് നാളായിട്ടും കാണിനില്ലാത്തത്.

തിങ്കളാഴ്ച രാവിലെ പതിവ് പോലെ ഇരുവരും സ്‌കൂളിലേക്ക് പോയതാണ്. സ്‌കൂളില്‍ രാവിലെ ഹാജരെടുത്ത ശേഷം വരാത്ത കുട്ടികളുടെ വിവരം രക്ഷിതാക്കളെ അറിയിക്കും. തിങ്കളാഴ്ച ക്ലാസ് ടീച്ചര്‍ ഹാജര്‍ എടുത്ത ശേഷം രക്ഷിതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു. കുട്ടികള്‍ പതിവ് പോലെ സ്‌കൂളി ലേക്ക് പോയിട്ടുണ്ടെന്നാണ് രക്ഷിതാക്കള്‍ അറിയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. പീരുമേട് പൊലീസിലും വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് സ്‌കൂളിലെത്തി വിവരങ്ങള്‍ തിരക്കി. കാണാതായ കുട്ടികള്‍ രാവിലെ എട്ടരയോടെ ഏലപ്പാറയിലെത്തിയത് കണ്ടതായി സഹപാഠികള്‍ സ്‌കൂളധികൃതരോട് അറിയിച്ചു. ഒരാള്‍ യൂണിഫോമും മറ്റെയാള്‍ സാധാരണ വസ്ത്രവുമാണ് അണിഞ്ഞിരുന്നതെന്നും കുട്ടികള്‍ പറഞ്ഞു.

രണ്ടുപേരും താമസിക്കുന്നത് ഉപ്പുതറ പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് ഉപ്പുതറ പൊലീസ് ഏറ്റെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കുട്ടികള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളും പരിചയക്കാരുടെ വീടുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക