മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയെ കുറിച്ച്‌ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ ചാണ്ടി ഉമ്മന്‍. ഉമ്മന്‍ ചാണ്ടിക്ക് മക്കള്‍ ചികിത്സ നിഷേധിക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. റിപ്പോർട്ടർ ടിവിയോട് ആയിരുന്നു ചാണ്ടി ഉമ്മൻ നടത്തിയ പ്രതികരണം. അപ്പ ആശുപത്രി വിട്ടു, ഇപ്പോള്‍ ഗസ്റ്റ് ഹൗസിലാണ്. ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അതിനെ തുടര്‍ന്നാണ് എറണാകുളം രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.

‘ജോഡോ യാത്രയിലായിരുന്ന എന്നോട് അപ്പയ്ക്ക് ചെറിയ ആരോഗ്യ പ്രശ്‌നമുണ്ടെന്ന് വീട്ടില്‍ നിന്ന് അറിയിച്ചപ്പോള്‍ തന്നെ രാഹുല്‍ ഗാന്ധി യാത്രയില്‍ നിന്ന് മടങ്ങി പോകാന്‍ നിര്‍ദേശിക്കുകയും, മികച്ച ചികിത്സ എവിടെ ഉണ്ടെന്ന് അദ്ദേഹം ആരായുകയും ചെയ്തു. ജര്‍മ്മനിയിലാണ് നിലവില്‍ ഏറ്റവും നല്ല അലോപ്പതി ചികിത്സ ഉള്ളതെന്നും രാഹുലിനെ അറിയിച്ചതായും ചാണ്ടി ഉമ്മന്‍ പറഞ്ഞു.’ ഉടന്‍ തന്നെ അദ്ദേഹത്തെ അവിടേക്ക് കൊണ്ട് പോകണമെന്ന് രാഹുല്‍ പറഞ്ഞെന്നും ഹോമിയോ ചികിത്സക്കായാണ് ജര്‍മ്മനിയില്‍ കൊണ്ട് പോകുന്നതെന്ന വാര്‍ത്തയും ചാണ്ടി നിഷേധിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘അമേരിക്കയില്‍ മാത്രമല്ല ജര്‍മ്മനിയിലും മികച്ച അലോപ്പതി ചികിത്സ ലഭ്യമാണ്. അത് അപ്പയ്ക്ക് നല്‍കും. കുടുംബത്തിനെയും ഓര്‍ത്തഡോക്‌സ് സഭയേയും ചികിത്സയുടെ കാര്യവുമായി ബന്ധപ്പെട്ട് ദയവായി ആരും വലിച്ചിഴക്കരുത്. സമീപ കാല തെരഞ്ഞെടുപ്പുകളില്‍ അപ്പ സജീവമായിരുന്നു. അപ്പോഴുണ്ടായിരുന്ന അതേ ആരോഗ്യാവസ്ഥയാണ് ഇപ്പോഴുമുള്ളത്. രാജഗിരിയില്‍ നടത്തിയ പരിശോധനകളുടെ ഫലം തൃപ്തിയുള്ളതാണ്. കേരള സമൂഹത്തിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ചറിയാന്‍ താല്‍പര്യമുണ്ടാകും.’ അത് കൊണ്ടാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക