എകെജി സെന്‍റര്‍ ആക്രമണക്കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വി ജിതിന് ജാമ്യം. ജസ്റ്റിസ് വിജു എബ്രഹാമിന്റെ ബെഞ്ചിന്‍റേതാണ് വിധി. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയതിനെ തുടര്‍ന്നാണ് ജിതിന്‍ ഹൈക്കോടതിയെ സമീപിച്ചത്.

കേസ് കെട്ടിച്ചമച്ചതാണെന്നും യാതൊരു തെളിവുമില്ലാതെയാണ് തന്നെ കേസില്‍ കുടുക്കിയതെന്നുമാണ് പ്രതിയുടെ വാദം. എന്നാല്‍ പ്രതിക്കെതിരെ സി.സി.ടി.വി ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഉണ്ടെന്നും ബോംബ് ഉപയോഗിച്ചെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു. ജൂണ്‍ 30ന് രാത്രിയാണ് എകെജി സെന്‍റര്‍ ആക്രമിക്കപ്പെട്ടത്. സ്കൂട്ടറിലെത്തിയ യുവാവ് സ്ഫോടകവസ്തു എറിഞ്ഞ് മടങ്ങുന്നത് കണ്ടെങ്കിലും വ്യക്തമല്ലാത്തതിനാല്‍ ആളെ കണ്ടെത്താനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ പ്രതിക്കെതിരെ സി.സി.ടി.വി ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഉണ്ടെന്നും ബോംബ് ഉപയോഗിച്ചെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു. ജൂണ്‍ 30ന് രാത്രിയാണ് എകെജി സെന്‍റര്‍ ആക്രമിക്കപ്പെട്ടത്. സ്കൂട്ടറിലെത്തിയ യുവാവ് സ്ഫോടകവസ്തു എറിഞ്ഞ് മടങ്ങുന്നത് കണ്ടെങ്കിലും വ്യക്തമല്ലാത്തതിനാല്‍ ആളെ കണ്ടെത്താനായില്ല. ഇതിന് പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഗൂഢാലോചന, സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച്‌ നാശനഷ്ടം വരുത്തല്‍, അനധികൃതമായി സ്ഫോടക വസ്തുക്കള്‍ കൈവശം വയ്ക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക