സംസ്ഥാനത്ത് ആര്‍എസ്‌എസ് ക്രൈസ്തവ കൂട്ടായ്മയില്‍ പുതിയ സംഘടന രൂപീകരിക്കുന്നതായി റിപ്പോര്‍ട്ട്. ‘സേവ് ഔര്‍ നേഷന്‍ ഇന്ത്യ’ എന്നായിരിക്കും സംഘടനയുടെ പേര്. സംഘടനയുടെ സംസ്ഥാന ഘടകം 23ന് നിലവില്‍ വരുമെന്നാണ് വിവരം. സംഘടനയിലൂടെ യോജിക്കാവുന്ന വിഷയങ്ങളില്‍ ഒന്നിച്ചു നീങ്ങാനാണ് ആര്‍എസ്‌എസ് ലക്ഷ്യം. ലഹരിക്കെതിരായ ബോധവത്ക്കരണമാണ് സംഘടന ആദ്യം ഏറ്റെടുക്കുക. ആദ്യ പരിപാടി 23-ന് കൊച്ചിയില്‍ നടക്കും. സുരേഷ് ഗോപി എംപി, പി ടി ഉഷ എംപി, ജസ്റ്റിസ് കെ എബ്രഹാം മാത്യു എന്നിവര്‍ പങ്കെടുക്കും.

ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങള്‍ സംയുക്തമായി ഉന്നയിക്കാന്‍ പുതിയ സംഘടന തയ്യാറെടുക്കുന്നതായാണ് വിവരം. സംഘടനയില്‍ വിവിധ ക്രൈസ്തവ സഭകളിലെ അം​ഗങ്ങള്‍ ഉള്‍പ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്. സംഘടനയ്ക്ക് ജില്ലാ, താലൂക്ക് മേഖലകളിലും ഘടകങ്ങള്‍ നിലവില്‍ വരുമെന്നാണ് വിവരം. സംഘടന നിയോഗിക്കുന്ന പ്രവര്‍ത്തകരും സഭാ വിശ്വാസികളുമായിരിക്കും സംഘടനാ ഭാരവാഹികള്‍. ആര്‍എസ്‌എസ് നേതാക്കള്‍ തലപ്പത്ത് വരാന്‍ സാധ്യതയില്ലെന്നാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഘടനാ രൂപീകരണത്തിന് മുന്നോടിയായി വിവിധ ക്രൈസ്തവ വിശ്വാസികളുമായി പ്രാദേശികമായി ആര്‍എസ്‌എസ് ചര്‍ച്ചനടത്തിക്കഴിഞ്ഞു. നേരത്തെ ആര്‍എസ്‌എസ് ദേശീയ നേതാക്കള്‍ കേരളത്തിലെത്തി വിവിധ സഭാ തലവന്മാരുമായി ചര്‍ച്ചനടത്തിയിരുന്നു. മുകള്‍ത്തട്ടില്‍ മാത്രം ചര്‍ച്ച നടത്തിയാല്‍ പരസ്പര സഹകരണത്തിന്‍റെ വാതില്‍ തുറക്കാനാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംഘടന രൂപവത്കരിക്കാന്‍ തീരുമാനിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക