തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഏറെ തിരക്കേറിയ എം ജി റോഡില്‍ സ്വകാര്യ ഹോട്ടലിന് പാര്‍ക്കിംഗ് അനുവദിച്ച കോര്‍പറേഷന്റെ നടപടി വിവാദമാകുന്നു. പൊതുമരാമത്ത് വകുപ്പിന്റെ റോഡാണ് പ്രതിമാസം 5,000 രൂപ വാടക ഈടാക്കി സ്വകാര്യ ഹോട്ടലിന് നല്‍കിയത്. മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ട്രാഫിക് ഉപദേശക സമിതിയാണ് എം ജി റോഡില്‍ ആയുര്‍വേദ കോളേജിന് എതിര്‍വശത്ത് ദേവസ്വം ബോര്‍ഡ് കെട്ടിടത്തില്‍ പുതുതായി തുടങ്ങിയ സ്വകാര്യ ഹോട്ടലിന് റോഡ് വാടകയ്ക്കുനല്‍കാന്‍ തീരുമാനമെടുത്തത്.

കോര്‍പ്പറേഷന്‍ സെക്രട്ടറിയും ഹോട്ടലുടമയും ചേര്‍ന്ന് ഇതിനായി 100 രൂപയുടെ പത്രത്തില്‍ കരാറുണ്ടാക്കി ഒപ്പും വച്ചു. റോഡ് സുരക്ഷാ നിയമപ്രകാരം പാര്‍ക്കിംഗിന് റോഡ് അനുവദിക്കാന്‍ സര്‍ക്കാരിനുപോലും അനുവാദമില്ലെന്നിരിക്കെയാണ് പൊതുമരാമത്ത് വകുപ്പ് റോഡ് സ്വന്തം ഭൂമിയെന്നപോലെ സ്വകാര്യ ഹോട്ടലിന് പാര്‍ക്കിംഗിനായി എഴുതിക്കൊടുത്ത മേയറുടെ നടപടി.കരാര്‍ ഉണ്ടായതോടെ ഈ സ്ഥലത്ത് മറ്റുവാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നത് ഹോട്ടലുകാര്‍ തടഞ്ഞുതുടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് പലതവണ വാക്കുതര്‍ക്കത്തിന് ഇടയാക്കിയിട്ടുണ്ട്. തര്‍ക്കമുണ്ടാകുമ്ബോള്‍ കോര്‍പ്പറേഷനുമായുണ്ടാക്കിയ കരാര്‍ ഹോട്ടലുകാര്‍ പാര്‍ക്കുചെയ്യാനെത്തുന്നവരെ കാണിക്കുന്നതും പതിവാണത്രേ. സ്വകാര്യ സ്ഥാപനങ്ങള്‍ സ്വന്തം നിലയ്ക്കാണ് പാര്‍ക്കിംഗ് ഒരുക്കേണ്ടത്. പാര്‍ക്കിംഗിന് ആവശ്യമായ സ്ഥലം ഉണ്ടെന്ന് കോര്‍പ്പറേഷന്‍ ഉറപ്പുവരുത്തുകയും വേണം.

അങ്ങനെയിരിക്കെയാണ് കോര്‍പ്പറേഷന് ഒരുഅവകാശവുമില്ലാത്ത സര്‍ക്കാര്‍ റോഡ് സ്വകാര്യ വ്യക്തിക്ക് വാടകയ്ക്ക് കൊടുത്തത്. കോര്‍പറേഷന്റെ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി കൗണ്‍സിലര്‍ തിരുമല അനില്‍ അറിയിച്ചു. പരാതികള്‍ പരിശോധിക്കുമെന്നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക