മൂവാറ്റുപുഴ: സൗഹൃദം തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിയുടെ പൃഷ്ഠത്തില്‍ കത്തി കുത്തിയിറക്കിയ പോക്സോ കേസ് പ്രതി അറസ്റ്റില്‍. മൂവാറ്റുപുഴ ആനിക്കാടാണ് സംഭവം. തൊടുപുഴ ചിറമറ്റം സ്വദേശിനി സുജാതയ്ക്കാണ് കുത്തേറ്റത്.

നഗരത്തിനടുത്തുള്ള ഡി.ഇ.ഓ ഓഫീസിന് സമീപത്തെ വീട്ടില്‍ വച്ചാണ് യുവതിക്ക് കുത്തേറ്റത്. തുടര്‍ന്ന് റോഡിലേക്ക് ഓടി വന്ന യുവതിയെ കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി യുവതിയെ ആദ്യം മൂവാറ്റുപുഴ സര്‍ക്കാര്‍ ആശുപത്രിയിലും ആഴത്തിലുള്ള മുറിവായതിനാല്‍ വിദഗ്ധ ചികത്സയ്ക്കായി യുവതിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസ് എത്തിയപ്പോള്‍ അക്രമകാരിയായി കത്തിയുമായി ആത്മഹത്യാ ഭീഷണി മുഴക്കി നില്‍ക്കുന്ന യുവാവിനെയാണ് കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി തങ്കമണി സ്വദേശി ചിന്താര്‍ മണിയില്‍ ബിനു തങ്കച്ചനെ(35)മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തു. ഇത് രണ്ടാംവട്ടമാണ് വിനു ഇവരെ ആക്രമിക്കാന്‍ എത്തുന്നത്.

സംഭവത്തെ കുറിച്ച്‌ പൊലീസ് നല്‍കുന്ന വിവരം ഇങ്ങനെ

തിരുമ്മല്‍ കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്ന സുജാതയുമായി ബിനു നേരത്തെ സൗഹൃദത്തിലായിരുന്നു. അടുത്തിടെ പോക്സോ കേസില്‍പ്പെട്ട് വിനു ജയിലിലായി. ജാമ്യത്തില്‍ ഇറങ്ങിയ ബിനു സുജാതയെ തേടി ആനിക്കാട്ടെ വീട്ടിലെത്തി. എന്നാല്‍ കാര്യമായി സംസാരിക്കാനോ അടുപ്പംകാട്ടാനോ സുജാത തയ്യാറായില്ല. ബന്ധം തുടരുന്നതിനും താല്‍പര്യമില്ലെന്നറിയിച്ചു.

ഇതിന്റെ വൈരാഗ്യത്തില്‍ മാസങ്ങള്‍ക്ക് മുമ്ബ് ബിനു വീട്ടിലെത്തി സുജാതയെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. സുജാതയുടെ പരാതി പ്രകാരം അന്ന് മൂവാറ്റുപുഴ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.ഇയാള്‍ മറ്റ് നിരവധി കേസുകളിലും പ്രതിയാണ്. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്ബോള്‍ ബിനു മുറിക്കുള്ളില്‍ കയറി വാതില്‍ അടച്ച്‌ ഇരിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴടക്കിയത്. കോടതിയില്‍ ഹാജരാക്കി,റിമാന്റു ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക