കണ്ണൂര്‍: ട്രെയിനില്‍ പെരുമ്ബാമ്ബുകളെ കടത്തിയതിന് റെയില്‍വേ കരാര്‍ ജീവനക്കാരന്‍ പിടിയില്‍. നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസില്‍ പ്ലാസ്റ്റിക് ബാഗിലാണ് നാലു പെരുമ്ബാമ്ബുകളെ ഇയാള്‍ കടത്തിയത്. സംഭവത്തില്‍ എ ടു കോച്ച്‌ ബെഡ് റോള്‍ കരാര്‍ ജീവനക്കാരന്‍ കമല്‍കാന്ത് ശര്‍മ (40)യെ റെയില്‍വേ സുരക്ഷാസേന പിടികൂടി.

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച്‌ പാമ്ബുകളെ കൈമാറുന്നതിനിടെയാണ് ഇയാള്‍ കുടുങ്ങിയത്. പാമ്ബുകളെ വാങ്ങാനെത്തിയ ആളും പിടിയിലായിട്ടുണ്ട്. ഈ പാമ്ബുകള്‍ക്ക് മൂന്നുലക്ഷം രൂപ വിലയുണ്ടെന്നാണ് വാങ്ങാനെത്തിയ ആള്‍ പറഞ്ഞത്. ഇയാളെയും പാമ്ബുകളെയും കോഴിക്കോട് ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്രെയിന്‍ കണ്ണൂര്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ എ ടു കോച്ചില്‍ നിന്നും പുറത്തുവന്ന കമല്‍കാന്ത് ശര്‍മ ഒരു പ്ലാസ്റ്റിക് പെട്ടി കൈമാറി. ഇത് വണ്ടിയിലെ എസ്‌കോര്‍ട്ടിങ് എഎസ്‌ഐയും സംഘവും ശ്രദ്ധിക്കുന്നതുകണ്ടതോടെ വാങ്ങാന്‍ വന്നയാള്‍ മുങ്ങി. സംശയം തോന്നിയ സംഘം പെട്ടി തുറന്നപ്പോഴാണ് വ്യത്യസ്ത നിറമുള്ള പെരുമ്ബാമ്ബുകളെയാണ് കണ്ടത്.

വസായി റോഡ് സ്‌റ്റേഷനില്‍ നിന്നും ഒരാള്‍ അര്‍ബുദ ചികിത്സയ്ക്കുള്ള മരുന്നാണെന്ന് പറഞ്ഞ് ഏല്‍പ്പിച്ചതാണെന്നും, വാങ്ങാന്‍ കണ്ണൂര്‍ സ്‌റ്റേഷനില്‍ ആള്‍ എത്തുമെന്നുമാണ് പറഞ്ഞതെന്നും കരാര്‍ ജീവനക്കാരന്‍ പോലീസ് സംഘത്തോട് പറഞ്ഞു. ആര്‍പിഎഫിന്റെ നിര്‍ദേശപ്രകാരം പോലീസിനെ കണ്ട് മുങ്ങിയ വാങ്ങാന്‍ വന്നയാളെ ഫോണില്‍ വിളിച്ച്‌ കോഴിക്കോട് വന്നാല്‍ സാധനം തരാമെന്ന് പറഞ്ഞു. ഇതിനുസരിച്ച്‌ എത്തിയ ആളെ റെയില്‍വേ പോലീസ് പിടികൂടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക