പാലയിൽ വനിത കായിക താരത്തോട് മോശമായ് പെരുമാറിയെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ. സ്റ്റേഡിയം മാനേജിംഗ് കമ്മറ്റിയംഗം സജീവ് കണ്ടം, പ്രകാശ് എന്നിവരാണ് അറസ്റ്റിലായതായി പാലാ സി.ഐ.കെ.പി.ടോംസൺ പറഞ്ഞു.ഇരുവരേയും വിശദമായി ചോദ്യം ചെയ്തു വരികയാണ്.

അറസ്റ്റിലായ സ്റ്റേഡിയം മാനേജ്മെൻറ് കമ്മിറ്റി അംഗം കേരള കോൺഗ്രസ് നേതാവാണ്. ഇന്നലെ കായികതാരങ്ങൾ ആദ്യം പരാതിപ്പെട്ടപ്പോൾ പോലീസ് സ്റ്റേഷനിൽ എത്തി നാളെ എഴുതി നൽകാനാണ് സ്ഥലത്തെത്തിയ എഎസ്ഐ വ്യക്തമാക്കിയത്. പിന്നീട് കായിക താരങ്ങളായ ദമ്പതിമാർ സ്റ്റേഡിയത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെയാണ് കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ പാളിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിയുക്ത എംപി പി ടി ഉഷയും, കേന്ദ്ര കായികവകുപ്പ് അധികാരികളും പോലീസിൻറെ ഇതുമായി ബന്ധപ്പെട്ട് കർശന നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശവും നൽകി.

കടപ്പാട്✍️ സുനിൽ 9446 579399

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക