ലക്‌നൗ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ സ്‌കൂള്‍ ടീച്ചറെ കൊലപ്പെടുത്തിയ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു. വിവാഹിതയായ ടീച്ചറും വിദ്യാര്‍ഥിയും തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ടി-ഷര്‍ട്ട് തിരിച്ചറിഞ്ഞാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഡിഐജി എ.പി.സിങ് പറഞ്ഞു.

അറസ്റ്റിലായ വിദ്യാര്‍ഥിയും കൊല്ലപ്പെട്ട ടീച്ചറും തമ്മില്‍ ബന്ധമുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ ഈ വിവരം പുറത്തറിയുമെന്നു ഭയപ്പെട്ട വിദ്യാര്‍ഥി ബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. സഹപാഠികളായ പെണ്‍കുട്ടികളുമായി വിദ്യാര്‍ഥി സംസാരിക്കുന്നത് ടീച്ചറെ ചൊടിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് ടീച്ചര്‍ നിരന്തരം വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്നാണ് ടീച്ചറെ കൊലപ്പെടുത്താന്‍ വിദ്യാര്‍ഥി തീരുമാനിച്ചതെന്നും പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക