തായ്‍ലാന്‍ഡ്: ലഗേജിലൂടെ മൃഗങ്ങളെ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യന്‍ യുവതികള്‍ ബാങ്കോക്കില്‍ അറസ്റ്റില്‍. സുവര്‍ണഭൂമി വിമാനത്താവളത്തിലൂടെ മൃഗങ്ങളെ കടത്താന്‍ ശ്രമിച്ചതിനാണ് യുവതികളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതെന്ന് തായ്‍ലാന്‍ഡ് അധികൃതര്‍ അറിയിച്ചു. 109 കുഞ്ഞുമൃഗങ്ങളെയാണ് ഇവര്‍ ലഗേജില്‍ ഒളിപ്പിച്ചത്.

എക്സ്-റേ പരിശോധനയ്ക്ക് ശേഷം രണ്ട് സ്യൂട്ട്കേസുകളിലായി മൃഗങ്ങളെ കണ്ടെത്തിയതായി തായ്‌ലന്‍ഡിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് നാഷണല്‍ പാര്‍ക്ക്സ്, വൈല്‍ഡ്‍ലൈഫ് ആന്‍റ് പ്ലാന്‍റ് കണ്‍സര്‍വേഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. രണ്ട് വെളുത്ത മുള്ളന്‍പന്നികള്‍, രണ്ട് അര്‍മാഡില്ലോകള്‍, 35 ആമകള്‍, 50 പല്ലികള്‍, 20 പാമ്ബുകള്‍ എന്നിവ രണ്ട് ലഗേജുകളില്‍ നിന്ന് കണ്ടെത്തി. ചെന്നൈയിലേക്ക് പോകേണ്ടിയിരുന്ന നിത്യ രാജ, സാക്കിയ സുല്‍ത്താന ഇബ്രാഹിം എന്നീ രണ്ട് ഇന്ത്യന്‍ സ്ത്രീകളുടേതാണ് സ്യൂട്ട്കേസുകളെന്ന് തായ് അധികൃതര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2019ലെ വന്യജീവി സംരക്ഷണ, സംരക്ഷണ നിയമം, 2015ലെ അനിമല്‍ ഡിസീസ് ആക്‌ട്, 2017ലെ കസ്റ്റംസ് നിയമം എന്നിവ ലംഘിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ യുവതികളുടെ ലക്ഷ്യമെന്തായിരുന്നുവെന്നോ സ്യൂട്ട്‌കേസുകളില്‍ നിന്ന് രക്ഷിച്ച ശേഷം മൃഗങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്നോ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല. വിമാനത്താവളങ്ങള്‍ വഴിയുള്ള മൃഗക്കടത്ത് ബാങ്കോക്കില്‍ സാധാരണമാണെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019ല്‍ ബാങ്കോക്കില്‍ നിന്ന് ചെന്നൈയിലെത്തിയ ഒരാളുടെ ലഗേജില്‍ നിന്നും ഒരു മാസം പ്രായമുള്ള പുള്ളിപ്പുലിക്കുട്ടിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക