തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ ആരോപണം ആവര്‍ത്തിച്ച്‌ കോണ്‍ഗ്രസ് എം എല്‍ എ മാത്യൂ കുഴല്‍നാടന്‍. കഴിഞ്ഞ ദിവസം വീണയെ സംബന്ധിച്ച്‌ നിയമസഭയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയ മാത്യൂ കുഴല്‍നാടന്‍ ആരോപണം തെറ്റാണെങ്കില്‍ തനിക്കെതിരെ കേസെടുക്കട്ടേയെന്നും വെല്ലുവിളിച്ചു. വീണയുടെ സ്ഥാപനമായ ഹെക്സാ ലോജികിന്‍റെ ,വെബ്സൈറ്റിലെ തിരുത്തിയ വിവരങ്ങള്‍ എം എല്‍ എ വാര്‍ത്താ സമ്മേളനത്തിലൂടെ പുറത്ത് വിടുകയും ചെയ്തു.

വീണ വിജയന്റെ എക്സാ ലോജിക് എന്ന കമ്ബനിയില്‍ പി ഡബ്ല്യൂ സി ഡയറക്ടര്‍ ജേക്ക് ബാലകുമാര്‍ പ്രവര്‍ത്തിച്ചിരുന്നെന്നും ഇദ്ദേഹം തന്റെ മെന്റര്‍ ആണെന്ന് മുഖ്യമന്ത്രിയുടെ മകള്‍ വെബ് സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നുവെന്നുമായിരുന്നു മാത്യൂ കുഴല്‍നാടന്റെ ആരോപണം. എന്നാല്‍ തന്റെ മകള്‍ ഇങ്ങനെ ഒരിടത്തും പറഞ്ഞിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം നിയമസഭയില്‍ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയ കാര്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ഒളിക്കാന്‍ ഒന്നുമില്ലെങ്കില്‍ സൈറ്റില്‍ നിന്നും ഈ വിവരം എന്തിനാണ് മാറ്റിയതെന്നാണ് മാത്യൂ കുഴല്‍നാടന്‍ ചോദിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളുടെ വ്യക്തിജീവിതത്തെ ബാധിക്കുന്ന ഒന്നും പറഞ്ഞിട്ടില്ല. വീണയുടെ കമ്ബനിക്ക് ജെയ്ക് ബാലകുമാറുമായി ബന്ധമുണ്ടെന്നാണു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. വെബ്സൈറ്റിലുള്ളത് പച്ചക്കള്ളമാണെങ്കില്‍ കേസുകൊടുക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും മാത്യൂ കുഴല്‍നാടന്‍ പത്രസമ്മേളനത്തില്‍ ചോദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക