ന്യൂഡല്‍ഹി: വ്യോമസേനയില്‍ അഗ്നിവീറുകളെ നിയമിക്കുന്നതിനുള്ള രജിസ്ട്രേഷന്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ജൂണ്‍ 24നാണ് രജിസ്ട്രേഷന്‍ തുടങ്ങിയത്. ഇതുവരെ 56,960 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2022 ജൂലൈ 5 വരെയാണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം. ജൂലൈ അഞ്ചോടെ രജിസ്ട്രേഷന നടപടികള്‍ അവസാവനിക്കും.

താല്‍പര്യമുള്ള ഉദ്യോ​ഗാര്‍ഥികള്‍ https://agnipathvayu.cdac.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഇക്കൊല്ലം മൂവായിരം പേര്‍ക്കാണ് അഗിനിവീറുകളായി നിയമനമുള്ളത്. ഉദ്യോ​ഗാര്‍ഥികള്‍ യോ​ഗ്യത മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. ജൂലൈ 24ന് ഓമ്‍ലൈന്‍ പരീക്ഷ നടക്കും. ആദ്യ ബാച്ച്‌ ഡിസംബറോടെ എന്‍റോള്‍ ചെയ്യും. ഇവര്‍ക്ക് ഡിസംബര്‍ 30നകം പരിശീലനം തുടങ്ങുകയും ചെയ്യും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉദ്യോ​ഗാര്‍തികളെ തിരഞ്ഞെടുക്കുന്നത് ഓണ്‍ലൈന്‍ ടെസ്റ്റ്, ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റ് (PFT), അഡാപ്റ്റബിലിറ്റി ടെസ്റ്റ്-I, അഡാപ്റ്റബിലിറ്റി ടെസ്റ്റ്-II, മെഡിക്കല്‍ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ്. പത്താം ക്ലാസ് അല്ലെങ്കില്‍ മെട്രിക്കുലേഷന്‍ പാസായ സര്‍ട്ടിഫിക്കറ്റ്, ഇന്റര്‍മീഡിയറ്റ് അല്ലെങ്കില്‍ 10+2 അല്ലെങ്കില്‍ തത്തുല്യമായ മാര്‍ക്ക് ഷീറ്റ് അല്ലെങ്കില്‍ 3 വര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ അവസാന വര്‍ഷ മാര്‍ക്ക് ഷീറ്റ്, മെട്രിക്കുലേഷന്‍ മാര്‍ക്ക് ഷീറ്റ് അല്ലെങ്കില്‍ 2 വര്‍ഷത്തെ വൊക്കേഷണല്‍ കോഴ്‌സ് മാര്‍ക്ക് ഷീറ്റ്, നോണ്‍-വൊക്കേഷണല്‍ മാര്‍ക്ക് ഷീറ്റ് എന്നിവ ഉണ്ടായുള്ളവര്‍ക്ക് മാത്രമെ അപേക്ഷിക്കാന്‍ സാധിക്കൂ.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://agnipathvayu.cdac.in/AV/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കില്‍ IAF വെബ്‌സൈറ്റായ https://indianairforce.nic.in/ ലഭ്യമായ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അഗ്നിപഥ് അപേക്ഷാ ഫോറം 2022 സന്ദര്‍ശിച്ച്‌ അപേക്ഷിക്കാം. 250 രൂപയാണ് അപേക്ഷ ഫീസ്. ഉദ്യോ​ഗാര്‍ഥികള്‍ക്ക് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍/ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച്‌ പേയ്‌മെന്റ് ഗേറ്റ്‌വേ വഴിയോ ഏതെങ്കിലും ആക്‌സിസ് ബാങ്ക് ബ്രാഞ്ചില്‍ ചലാന്‍ പേയ്‌മെന്റ് വഴിയോ ഫീസ് അടക്കാവുന്നതാണ്.

അതേസമയം അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറിലടക്കം പ്രതിഷേധം തുടുരുകയാണ്. എയര്‍ ഫോഴ്സിന് പുറമെ നാവികസേനയിലേക്കുള്ള അഗ്നിവീര്‍ നിയമന രജിസട്രേഷന്‍ ജൂണ്‍ 25ന് തുടങ്ങി. ജൂലൈയിലാണ് കരസേനയിലേക്കുള്ള അഗ്നിവീര്‍ റിക്രൂട്ട്മെന്റിനുള്ള അപേക്ഷ സ്വീകരിച്ച്‌ തുടങ്ങുന്നത്. ഓഗസ്റ്റ് പകുതിയോടെ കരസേനയുടെ റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കും. ഡിസംബറിലും ഫെബ്രുവരിയിലുമായി രണ്ട് ബാച്ചുകളുടെ പ്രവേശനം ഉണ്ടാകും. പ്രഥമ ബാച്ചില്‍ 46,000 പേരെയാണ് റിക്രൂട്ട് ചെയ്യുന്നത്. അത് അടുത്ത നാല് മുതല്‍ അഞ്ച് വര്‍ഷം കൊണ്ട് 50,000-60,000മായി ഉയര്‍ത്തും. പിന്നീട് അത് ഒരു ലക്ഷമായി ഉയര്‍ത്തുമെന്ന് നേരത്തെ സൈനികകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി അറിയിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക