തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ടോയ്ലറ്റില്‍ കയറി ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റില്‍. പള്ളുരുത്തി എം.എല്‍.എ റോഡില്‍ മംഗലത്ത് വീട്ടില്‍ ഗഫൂര്‍ (35) നെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 20നാണ് സംഭവം. പള്ളുരുത്തിയില്‍നിന്ന് 30കി.മിലധികം ബൈക്കില്‍ സഞ്ചരിച്ച്‌ ചെങ്ങമനാടെത്തിയ പ്രതി, അതിരാവിലെ ആരുടെയും കണ്ണില്‍പ്പെടാതെ സ്‌കൂളില്‍ കുട്ടികളുടെ ടോയ്ലറ്റില്‍ കയറി ഒളിക്കുകയായിരുന്നു. കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ കയറി രക്ഷപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് ഒളിവില്‍ പോയ പ്രതിയെ രേഖാചിത്രം തയ്യാറാക്കുന്നതുള്‍പ്പടെയുള്ള ശാസ്ത്രീയ അന്വേഷണത്തില്‍ പള്ളുരുത്തിയില്‍നിന്ന് പിടികൂടിയത്. ഏഴുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് അരൂര്‍ സ്റ്റേഷനില്‍ ഗഫൂറിനെതിരെ കേസുണ്ട്. ഇയാളുടെ സ്വഭാവവൈകൃതം കാരണം ഭാര്യ നേരത്തെ ഉപേക്ഷിച്ച്‌ പോയതാണ് പോലീസ്.

എസ്.എച്ച്‌.ഒ എസ്.എം. പ്രദീപ് കുമാര്‍, എസ്.ഐമാരായ പി.ജെ.കുര്യാക്കോസ്, എസ്.ഷെഫിന്‍, വി.എല്‍. ആനന്ദ് ഏ.എസ്.ഐ സിനുമോന്‍, സി.പി.ഒ മാരായ ലിന്‍സന്‍ പൗലോസ്, ഷിബു അയ്യപ്പന്‍, കൃഷ്ണരാജ്, കെ.പി.സെബാസ്റ്റ്യന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക