തിരുവനന്തപുരം: ആറ്റിങ്ങലില്‍ ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ച്‌ അച്ഛനും മകനും മരിച്ച സംഭവത്തില്‍ പ്രതിക്കൂട്ടില്‍ അഞ്ചു പേര്‍.തന്റെയും മക്കളുടെയും മരണത്തിന് കാരണക്കാര്‍ ഭാര്യയും അവരുടെ സുഹൃത്തുക്കളും ആണെന്നും അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട ശേഷമാണ് ഇവര്‍ ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി ജീവനൊടുക്കിയത്. നിലവില്‍ പ്രകാശ് ദേവരാജന്റെ ഭാര്യ ശിവകല ബഹ്റൈനില്‍ അനീഷ് എന്ന യുവാവിനൊപ്പമാണ് താമസം. കൂടാതെ പണം നല്‍കി ഭാര്യയെ സഹായിക്കാന്‍ ദുബായിലും ഇവര്‍ക്കു മറ്റൊരു കാമുകന്‍ ഉണ്ടെന്ന് ഭര്‍ത്താവ് തന്റെ ആത്മഹത്യകുറിപ്പില്‍ പരാമര്‍ശിക്കുന്നു. ഇവരെല്ലാവരും ചേര്‍ന്ന് തന്നെയും മക്കളെയും മാനസികമായും സാമ്ബത്തികമായും ദ്രോഹിച്ചു എന്നും. ലക്ഷകണക്കിന് രൂപയുടെ കടക്കാരന്‍ ആക്കിയെന്നും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് പ്രകാശ് ദേവരാജന്റെ മരണത്തിന് പിന്നാലെ പുറത്തുവരുന്നത്.

മരിക്കുന്നതിന് മുന്‍പ് പ്രകാശ് ദേവരാജന്‍ തന്റെയും മകന്റെയും മരണത്തിന് കാരണക്കാരായവരെന്ന് സൂചിപ്പിച്ച്‌ അഞ്ച് പേരുടെ ചിത്രങ്ങള്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. നെടുമങ്ങാട് കരിപ്പൂര്‍ മല്ലമ്ബരക്കോണത്ത് പ്രകാശ് ദേവരാജനും (50) മകന്‍ ശിവദേവും (12) ആണ് മരിച്ചത്. അപകടത്തിനു മുമ്ബായി സമൂഹമാധ്യമങ്ങളില്‍ പ്രകാശ് ദേവരാജന്‍ പോസ്റ്റിട്ടിരുന്നു. കാറിനുള്ളില്‍ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉണ്ണി പ്ലാവിലായ, പ്രസന്ന ജയന്‍, അനീഷ്, മുനീര്‍ എന്നിവരുടെ പേരും ചിത്രവുമാണ് പുറത്തുവിട്ടത്. ഈ കൂട്ടത്തിലുള്ള ഒരു സ്ത്രീയുടെ പേര് പറയുന്നില്ല. ഇത് പ്രകാശിന്റെ ഭാര്യയുടേതാണ്. ഡാന്‍സാറാണ് ഇവര്‍. എന്റെയും എന്റെ മക്കളുടെയും മരണത്തിന് കാരണക്കാരായ ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങി നല്‍കണമെന്ന് അപേക്ഷിക്കുന്നുവെന്ന് പ്രകാശ് ദേവരാജ് ഫേസ്‌ബുക്കില്‍ പങ്കുവച്ചു.

പ്രകാശ് ദേവരാജന്റെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ..

“അച്ഛനോടും അനിയനോടും പൊറുക്കണം മക്കളേ..”, മകള്‍ കാവ്യയോട് മാപ്പ് ചോദിച്ചുകൊണ്ട് പ്രകാശ് ദേവരാജനെഴുതിയ ആത്മഹത്യാക്കുറിപ്പിലെ വാക്കുകള്‍ നോവ് നിറയ്ക്കുന്നതാണ്. അങ്ങ് ദൂരെ നക്ഷത്രങ്ങള്‍ക്ക് ഇടയില്‍ ഇരുന്ന് എല്ലാം കാണുമെന്ന് ഏറെ വൈകാരികമായി കുറിച്ചാണ് ആ പിതാവ് തന്റെ മകനെയും കൂട്ടി രാത്രിയില്‍ എതിരെ വന്ന ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി ജീവനൊടുക്കിയത്.

മകള്‍ കാവ്യ എസ് ദേവിന് എല്ലാ നന്മകളും നേരുന്നു. അച്ഛനോടും വാവയോടും പൊറുക്കണം മക്കളെ എന്ന് പ്രകാശ് കത്തില്‍ പറയുന്നു. തങ്ങളുടെ മരണത്തിന് കാരണം ഭാര്യ ശിവകലയും ഇവരുടെ സുഹൃത്തുക്കളായ വിളപ്പില്‍ശാല സ്വദേശി അനീഷ്, ദുബായില്‍യില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഉണ്ണി, ബഹ്‌റൈനില്‍ ഡാന്‍സ് സ്‌കൂള്‍ നടത്തുന്ന മുനീര്‍, അനീഷിന്റെ അമ്മ പ്രസന്ന എന്നിവര്‍ ആണെന്ന് കത്തില്‍ പറയുന്നത്.

ഭാര്യ ഉള്‍പ്പെടുന്ന നാലുപേര്‍ തന്നെയും മക്കളെയും മാനസികമായും സാമ്ബത്തികമായും അത്രയേറെ ദ്രോഹിച്ചു എന്നും തന്നെ ലക്ഷകണക്കിന് രൂപയുടെ കടക്കാരന്‍ ആക്കിയെന്നും കത്തില്‍ പ്രകാശ് പറയുന്നു. ഇവര്‍ക്ക് എതിരെ എന്ത് നിയമ നടപടി സ്വീകരിക്കാന്‍ കഴിയും എന്ന് തനിക്ക് അറിയില്ല എന്ത് തന്നെ ആയാലും നിയമവും ഭരണ സംവിധാനവും ഉപയോഗിച്ച്‌ ഇവരെ നാട്ടില്‍ എത്തിച്ചു അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ തന്നെ കിട്ടുമെന്ന് താനും മകനും കരുതുന്നു എന്ന് പ്രകാശ് പറയുന്നു.

അനീഷ് എന്ന യുവാവ് ഇപ്പോള്‍ ബഹ്‌റൈനില്‍ തന്റെ ഭാര്യക്ക് ഒപ്പം ആണ് കഴിയുന്നതെന്നും തന്റെയും മക്കളുടെയും തകര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ ആരും നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടരുത് എന്നും തന്റെയും മകന്‍ ശിവദേവിന്റെയും മരണമൊഴി ആണ് ഇതെന്നും തങ്ങളുടെ മരണത്തിന് ഉത്തരവാദികളായ എല്ലാവര്‍ക്കും എതിരെ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.

അങ്ങ് ദൂരെ നക്ഷത്രങ്ങള്‍ക്ക് ഇടയില്‍ ഇരുന്ന് തങ്ങള്‍ ഇതൊക്കെ കാണണം എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. ഈ കത്താണ് അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് പൊലീസിന് ലഭിച്ചത്. കത്തില്‍ സൂചിപ്പിക്കുന്ന നാലുപേര്‍ക്ക് എതിരെ പ്രകാശ് രണ്ട് ദിവസം മുന്‍പ് വട്ടിയൂര്‍ക്കാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഞങ്ങളുടെ ഈ മരണത്തിന് ഉത്തരവാദികള്‍ എന്റെ ഭാര്യ ശിവകലയ്ക്കും അവളുടെ കാമുകന്‍ തിരുവനന്തപുരം വിള്ളപ്പില്‍ശാലയില്‍ ഉള്ള അനീഷും അവര്‍ക്ക് വേണ്ട ലക്ഷക്കണക്കിന് കാഷ് കൊടുത്ത് സഹായിച്ച ഭാര്യയുടെ മറ്റൊരു കാമുകന്‍ ദുബായില്‍ ജോലി ചെയ്യുന്ന ഉണ്ണി എന്ന് വിളിക്കുന്ന ആളും ബഹറിനില്‍ ഡാന്‍സ് സ്‌കൂള്‍ ഓണറുഉം സംഘവും കൂടി ഉള്‍പ്പെട്ടവരാണെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

നെടുമങ്ങാട് കരിപ്പൂര്‍ മല്ലമ്ബരക്കോണത്ത് പ്രകാശ് ദേവരാജനും (50) മകനുമാണ് (12) മരണപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. കൊല്ലത്ത് നിന്ന് തിരുവനന്തപുരതത്തേക്ക് പോയ ടാങ്കര്‍ ലോറിയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിച്ചു കയറുകയായിരുന്നു. കാറിനുള്ളില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി സൂചനയുണ്ട്. പ്രകാശ് ദേവരാജന്റെ ഫേസ്ബുക്ക് പോസ്റ്റിലും മറ്റും ആത്മഹത്യ സൂചനയുള്ള പോസ്റ്റുകള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. മൃതദേഹങ്ങള്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക