ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം, മോജ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ അതുല്യ പാലക്കല്‍ കഴിഞ്ഞ വർഷമാണ് തമിഴ് സിനിമാ നടനും നിർമാതാവുമായ ദിലീപൻ പുഗഴേന്തിയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹബന്ധം ഏറെനാള്‍ മുന്നോട്ട് പോയില്ല. ബന്ധത്തില്‍ വിള്ളലുകളുണ്ടായതോടെ അതുല്യ സ്വന്തം വീട്ടിലേക്കു മടങ്ങുകയും ഒരു കുട്ടിക്കു ജന്മം നല്‍കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ ദിലീപൻ സമൂഹ മാധ്യമങ്ങളിലൂടെ അതുല്യയ്ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ, താൻ എന്തുകൊണ്ടാണ് ദിലീപനെ വിട്ട് സ്വന്തം വീട്ടിലേക്ക് മടങ്ങിയതെന്ന് വെളിപ്പെടുത്തുകയാണ് അതുല്യ. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് അതുല്യ ദിലീപനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയർത്തിയത്.
അതുല്യയുടെ വാക്കുകള്‍ ഇങ്ങനെ:”ദിലീപൻ എന്ന വ്യക്തി എന്നെയും കുടുംബത്തെയും വളരെ മോശമായ രീതിയില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത് നിങ്ങള്‍ കണ്ടു കാണും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ ഇത്രയും കാലം മിണ്ടാതെ ഇരുന്നത് കോടതിയില്‍ കേസ് നടക്കുന്നത് കൊണ്ടും ആരോഗ്യപരമായി എനിക്ക് വയ്യാഞ്ഞതുകൊണ്ടും ആണ്. ഞാൻ പ്രഗ്നന്റ് ആയിരുന്നു, പിന്നെ ഡെലിവറിയും. അതാണ് മിണ്ടാതെ ഇരുന്നത്. ആ വീട്ടില്‍ എന്റെ അവസ്ഥ അത്രയും മോശം ആയിരുന്നു. എന്റെ കയ്യില്‍ വിഡിയോ തെളിവുകളുണ്ട്. അതൊക്കെ താമസിയാതെ പുറത്തുവിടും.
ശാരീരികവും മാനസികവുമായി എന്നെ അത്രയും അയാള്‍ ഉപദ്രവിച്ചു. എനിക്ക് ഫോണ്‍ ഉപയോഗിക്കാൻ ആകുമായിരുന്നില്ല. എന്റെ വീട്ടുകാർ വിളിച്ചാല്‍ അവൻ ബ്ലോക്ക് ചെയ്ത വയ്ക്കും. ഫോണ്‍ തരില്ല. അവർക്ക് എന്നോടോ എനിക്ക് അവരോടോ സംസാരിക്കാൻ ആകുമായിരുന്നില്ല. ഉപദ്രവം സഹിക്കാൻ വയ്യാതെ വീട്ടില്‍ കാര്യങ്ങള്‍ അറിയിച്ചു. ഇവൻ അറിയാതെ എന്റെ അനുജത്തിയുടെ ഫോണിലേക്ക് അവന്റെ അനുജത്തിയുടെ ഫോണില്‍ വിളിച്ചാണ് എന്നെ എങ്ങനെയും രക്ഷിക്കണം എന്ന് പറയുന്നത്.
പൊലീസും അഭിഭാഷകരും പാർട്ടി അംഗങ്ങളുമൊക്കെയായാണ് എന്റെ വീട്ടുകാർ എന്നെ കൂട്ടാനായി എത്തിയത്. അങ്ങനെയാണ് തിരിച്ച് ഞാൻ കോഴിക്കോട്ട് എത്തിയത്. ഡൊമസ്റ്റിക് വയലൻസിന് ഞാൻ കേസ് കൊടുത്തിട്ടുണ്ട്. 25 ലക്ഷം രൂപ എന്റെ ചേട്ടൻ ചോദിച്ചുവെന്നും അതു നല്‍കാത്തതുകൊണ്ടാണ് എന്റെ വീട്ടുകാർ കൂട്ടിക്കൊണ്ടുപോയതെന്നുമാണ് ഇയാള്‍ ആരോപിക്കുന്നത്.
എന്റെ ചേട്ടൻ കഴിഞ്ഞ സെപ്റ്റംബറില്‍ വിദേശത്തു പോകുകയും ചെയ്തു. അവൻ അറിയേണ്ടത് ഈ പൈസ ഞങ്ങള്‍ക്ക് എവിടെ നിന്നു കിട്ടി എന്നാണ്. എന്റെ അമ്മ സിങ്കിള്‍ മദർ ആണ്. ഒരുപാട് കഷ്ടപ്പെട്ടാണ് ഞങ്ങളെ മൂന്നുപേരെയും വളർത്തിയത്. എന്നാല്‍ അവന്റെ കാഴ്ചപ്പാടില്‍ സിങ്കിള്‍ മദർ എന്ന് പറഞ്ഞാല്‍ മോശം രീതിയില്‍ കാശുണ്ടാക്കുന്നു എന്നാണ്. എന്റെ അമ്മയ്ക്ക് എവിടെ നിന്നാണ് പണം, വേറെ പരിപാടിക്ക് പോയതാണോ എന്നുള്ള ചോദ്യങ്ങള്‍ ആണ് അവൻ ചോദിക്കുന്നത്. സിങ്കിള്‍ മദർ വേശ്യയാണെന്നും അവരുടെ മക്കളും ആ രീതിയിലാകും പോകുകയെന്നും ഇയാള്‍ പറഞ്ഞു.
എന്നെയും വീട്ടുകാരെയും തമ്മില്‍ തല്ലിക്കാൻ ഇവൻ മാക്സിമം ശ്രമിച്ചു. അവൻ പറഞ്ഞ പോലെ ഞാൻ ഇമോഷനല്‍ ഫൂള്‍ ആണ്. അതാണ് അവന്റെ ഇമോഷനല്‍ ട്രാപ്പില്‍ ഞാൻ വീണുപോയത്. അവന്റെ അഭിനയം കണ്ടു ഞാൻ വീണുപോയതാണ്. ഒരു പെണ്ണ് എന്തൊക്കെ ആഗ്രഹിക്കുന്നു അതെല്ലാം ആയിരുന്നു വിവാഹത്തിനു മുമ്ബ് ഇയാള്‍. എന്നാല്‍ ഞാൻ ആ വീട്ടില്‍ ചെന്നതോടെ അവന്റെ ശരിക്കുള്ള മുഖം പുറത്തുവന്നു.
പരാമവധി എന്നെ ഉപദ്രവിക്കും. അടിച്ച ശേഷം എന്നോടു മേക്കപ്പ് ഇട്ടുവരാൻ പറയും. നാട്ടുകാരെയും എന്റെ വീട്ടുകാരെയും കാണിക്കാൻ വേണ്ടിയാണത്. അവന്റെ ഫോളോവേഴ്‌സിനെയും അവന്റെ എക്സ് റിലേഷൻ ഷിപ്പില്‍ ഉള്ള ആളുകളെയും കാണിക്കാൻ വേണ്ടി നല്ല ഫോട്ടോയും വിഡിയോയും എടുക്കും അത് പോസ്റ്റ് ചെയ്യും. എന്റെ എക്സ് റിലേഷൻഷിപ്പിന്റെ പേരും പറഞ്ഞാണ് എന്നെ ഉപദ്രവിക്കുന്നത്. വിവാഹത്തിനു മുൻപേ അതെല്ലാം ഞാൻ പറഞ്ഞതാണ്.
ലിപ്സ്റ്റിക് ഇടാൻ ആകില്ല, ഞാൻ ഡ്രസ് ധരിക്കുന്നതില്‍ വരെ പ്രശ്നങ്ങള്‍ ആണ്. ചുമന്ന ലിപ്സ്റ്റിക് ഇട്ടാല്‍ വേശ്യ എന്നാണ് അയാള്‍ പറയുന്നത്. ആറുമാസം ഇയാളാണ് എന്റെ ഇൻസ്റ്റഗ്രാം ഉപയോഗിച്ചിരുന്നത്. ഷോർട്സ് ധരിച്ചതിന് മുറ്റത്തുവച്ച് അത് ഊരി വാങ്ങിയിട്ടുണ്ട്. അങ്ങനെ ഉപദ്രവങ്ങള്‍ സഹികെട്ടാണ് ഞാൻ ആ ബന്ധത്തില്‍ നിന്നും ഇറങ്ങി പോരുന്നത്.
ഡെലിവറിയുടെ സമയത്തുപോലും എനിക്ക് സമാധാനം തന്നിട്ടില്ല. ഇത്രയും ഉപദ്രവിച്ച ആള്‍ക്ക് എന്റെ കുഞ്ഞിനെ എങ്ങനെ കാണിച്ചുകൊടുക്കും. കുഞ്ഞ് അയാളുടെയല്ല, ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നൊക്കെ പറഞ്ഞതാണ്. മൂന്നാം മാസത്തിലൊക്കെ ഉപദ്രവമായിരുന്നു.
എന്റെ കുഞ്ഞിനെ രക്ഷപെടുത്താൻ വേണ്ടി ഞാൻ പില്ലോ വയറില്‍ വച്ച് അമർത്തി പിടിക്കുമായിരുന്നു. എന്നെ വ്യക്തിപരമായി സമൂഹ മാധ്യമങ്ങളിലെ ആക്ഷേപിക്കുകയല്ലാതെ നേരിട്ടു വിളിക്കുകയൊന്നും ചെയ്തിട്ടില്ല. വീട്ടില്‍ നിന്നും ആരും വിളിച്ചില്ല. കാരണം അയാളെ പേടിയാണ് വീട്ടുകാർക്ക്. ”-.തമിഴ്നാട് സ്വദേശിയായ ദിലീപൻ പുഗഴേന്തി നടനും സംവിധായകനും നിർമാതാവുമാണ്. 2023ല്‍ തമിഴില്‍ റിലീസ് ചെയ്ത ‘യെവൻ’ എന്ന സിനിമ ദിലീപൻ സംവിധാനം ചെയ്തിട്ടുണ്ട്. ഈ ചിത്രത്തില്‍ നായകനായെത്തിയതും ദിലീപൻ ആണ്.