മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിക്ക് ഇന്ന് 85 ആം ജന്മദിനം. ഈ ആഘോഷവേളയിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്തവരിൽ ഏവരുടെയും ശ്രദ്ധാകേന്ദ്രമായത് തൃക്കാക്കരയുടെ എംഎൽഎ ഉമാ തോമസ് ആണ്. സ്വാഭാവികമായും ഉമയ്ക്ക് ഇന്ന് പഴയ ഓർമ്മകൾ ഒരുപാട് മനസ്സിലേക്ക് ഇരമ്പിയാർത്ത് വന്നിരിക്കാം.
കാരണം വീട്ടിൽ നിന്ന് വിളിച്ചിറക്കി പി ടി തോമസ് ഉമയെ കൊണ്ടുപോയത് വയലാർ രവിയുടെയും മേഴ്സി രവിയുടെയും വീട്ടിലേക്കാണ്. വയലാർ രവിയാണ് ഉമയുടെ വീട്ടുകാരെ വിളിച്ച് മകൾ പി ടിക്കൊപ്പം സുരക്ഷിതയായി തൻറെ വീട്ടിൽ ഉണ്ടെന്ന് അറിയിച്ചത്. വിവാഹദിനത്തിൽ പള്ളിയിലേക്ക് പോയ ഉമാ തോമസ് അണിഞ്ഞത് വയലാർ രവിയുടെ ഭാര്യ മേഴ്സി രവിയുടെ സാരിയാണ്.
https://m.facebook.com/story.php?story_fbid=129460873085701&id=113384578026664
ഇന്ന് പി ടിയുടെ അഭാവത്തിൽ കോൺഗ്രസിനുവേണ്ടി, തൃക്കാക്കരയ്ക്ക് വേണ്ടി പി ടിക്ക് പൂർത്തിയാക്കാൻ കഴിയാതെ പോയ കാര്യങ്ങൾ പൂർത്തീകരിക്കുക എന്ന നിയോഗത്തോടെ ഉമ തൃക്കാക്കരയുടെ നിയുക്ത എംഎൽഎ ആണ്. ഉജ്ജ്വലമായ, മണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം നൽകിയാണ് തൃക്കാക്കരയിലെ ജനങ്ങൾ ഉമയെ നിയമസഭയിലേയ്ക്ക് അയക്കുന്നത്. വയലാർ രവിക്കും ഉമയ്ക്കും ഇന്ന് സമാനമായ ഒരു ദുഃഖം ഉണ്ടായിരിക്കും. ജീവിത സായന്തനത്തിൽ പ്രാണ പ്രേയസിയായിരുന്ന മേഴ്സിയുടെ അഭാവം രവിക്ക് ദുഃഖം ആകുമ്പോൾ പിടിയുടെ അപ്രതീക്ഷിത വേർപാട് ഉമയ്ക്കും തീരാദുഃഖം ആണ്. എങ്കിലും ദുഃഖങ്ങൾ നിമിഷനേരത്തേക്ക് എങ്കിലും മറന്നുകൊണ്ട് കോൺഗ്രസിന്റെ ഉജ്ജ്വല വിജയത്തിൽ ആഹ്ലാദിച്ച് വയലാർ രവിയുടെ പിറന്നാൾ കേക്ക് മുറിച്ചു ഇരുവരും എന്നാണ് നമുക്ക് ചിത്രങ്ങളിൽ നിന്ന് മനസ്സിലാകുന്നത്.