തൃക്കാക്കരയില്‍ (Thrikkakara By-Election Result) യുഡിഎഫ് (UDF) നേടിയ ഉജ്വല വിജയത്തിന് പിന്നാലെ പിടി തോമസിന്‍റെ (P.T Thomas) കല്ലറയിലെത്തി പ്രാര്‍ത്ഥിച്ച്‌ ഉമാ തോമസ് (Uma Thomas). പി.ടിയെ അടക്കം ചെയ്ത ഉപ്പുതോട് സെന്റ്‌ജോസഫ് ദേവാലയത്തിലെ സെമിത്തേരിയിലെത്തിയാണ് ഉമാ തോമസ് പ്രാര്‍ഥന നടത്തിയത്. മക്കളായ വിവേകും വിഷ്ണുവും കോണ്‍ഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു.

തൃക്കാക്കരയിലെ തന്റെ വിജയം പി.ടി.ക്ക് സമര്‍പ്പിക്കാന്‍ വേണ്ടിയാണ് വന്നത്. പി.ടി.തന്നെയാണ് തനിക്ക് മാര്‍ഗദീപം, ഓരോ ചുവടുവെപ്പും പി.ടി.യുടെ രീതിയിലായിരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. പി.ടി.യുടെ വികസന സ്വപ്‌നങ്ങളും നിലപാടിന്റെ രാഷ്ട്രീയവും തുടരും. പി.ടി.തന്നെയാണ് തന്നെ നയിക്കേണ്ടതെന്നും പ്രാര്‍ഥന നടത്തിയ ശേഷം ഉമാ തോമസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു മാസം നീണ്ടു നിന്ന തെരഞ്ഞെടുപ്പുകാലം തളരാതെ ഊര്‍ജ്ജമായി നിന്നത് കരുത്തായി പി.ടിയുടെ ഓര്‍മ്മകള്‍ കൂടെ ഉണ്ടായിരുന്നതു കൊണ്ടാണെന്ന് ഉമാ തോമസ് പറഞ്ഞു. എന്നും അദ്ദേഹത്തിന്റെ നിഴലായി കൂടെയിരുന്നിട്ടേയുള്ളൂ. നൂറ് ശതമാനം ആലോചിച്ചാണ് അദ്ദേഹം തീരുമാനങ്ങള്‍ എടുത്തിരുന്നത്. അദ്ദേഹത്തോട് തനിക്കുള്ള ആരാധനയും ഈ കാരണത്താലാണ്. അദ്ദേഹത്തെ കാണാതെ തനിക്ക് ഒന്നും തുടങ്ങാന്‍ സാധിക്കില്ല എന്നത് കൊണ്ടാണ് ശരീരിക ബുദ്ധിമുട്ടുകള്‍ മാറ്റിവെച്ച്‌ ഉപ്പുതുറയിലെത്തിയതെന്നും ഉമാ തോമസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക