മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ടി.പി.മാധവന്‍. ഒട്ടേറെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് അദ്ദേഹം മലയാള സിനിമ പ്രേക്ഷകര്‍ക്ക് മുന്നില്‍ കാഴ്ചവയ്ച്ചത്. നിലവില്‍ താരം ആരോരുമില്ലാതെ പത്തനാപുരം ഗാന്ധിഭവനിലാണ് കഴിഞ്ഞു പോരുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി ഒക്കെ മോശമായി തുടരുകയാണ്. എന്നാല്‍ അദ്ദേഹം ഗാന്ധിഭവനിലേക്ക് എത്തപ്പെട്ടത് ഭാര്യയും മക്കളും ജീവിച്ചിരിക്കെയായിരുന്നു. അദ്ദേഹത്തിന്റെ മകൻ രാധാകൃഷ്ണൻ 3 ഹിന്ദി സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ഒരു വ്യക്തിയും നിരവധി ബോളിവുഡ് ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുള്ള ആളുമാണ്.
എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ രാധാകൃഷ്ണ നേരത്തെ അച്ഛനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ശ്രദ്ധേയമാവുകയാണ്. മുന്‍പൊരിക്കല്‍ ഇതിനു സമാനമായ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നപ്പോള്‍ രാജാകൃഷ്ണ മേനോന്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അച്ഛനെ കുറിച്ചും നേരിടുന്ന വിമര്‍ശനങ്ങളെ കുറിച്ചും അതിനുള്ള മറുപടിയും നല്‍കിയത്. ടിപി മാധവന്റെ മകനായാണ് ജനിച്ചതെന്ന് പറയുമ്ബോഴും ഇത്രയും വര്‍ഷത്തെ അവരുടെ ജീവിതത്തിനിടയില്‍ ആകെ രണ്ടു തവണ മാത്രമാണ് അച്ഛനെ കണ്ടതെന്ന് രാജാകൃഷ്ണ പറയുന്നു.
അച്ഛന്‍ ടിപി മാധവന്‍ നാലു തവണയില്‍ കൂടുതല്‍ തന്നെ കണ്ടിട്ടുണ്ടാവില്ല. സഹോദരിയെയും തന്നെയും വളര്‍ത്തിയത് അമ്മയാണ്. അമ്മ ഗിരിജ ഒരു സെല്‍ഫ് മെയ്ഡ് വ്യക്തിയാണ്. അമ്മയുടെ കീഴിലാണ് തങ്ങള്‍ വളര്‍ന്നത്. രാജാകൃഷ്ണ തന്റെ സിനിമാ മോഹത്തെക്കുറിച്ച് അമ്മയോട് പറഞ്ഞപ്പോള്‍ നിനക്ക് ഏത് ജോലിയാണോ ഇഷ്ടം നൂറു ശതമാനം അതില്‍ നല്‍കണമെന്നായിരുന്നു അമ്മ പറഞ്ഞത്. വളരെയധികം വെല്ലുവിളികള്‍ നേരിട്ടാണ് അമ്മ തങ്ങളെ വളര്‍ത്തിയത്, ജീവിതത്തില്‍ വലിയ സാമ്ബത്തിക പ്രതിസന്ധികള്‍ നേരിടുമ്ബോഴും അമ്മയാണ് അപ്പോഴൊക്കെ ഊര്‍ജ്ജം തന്നത്. ജീവിതത്തില്‍ ഏതു സാഹചര്യം ആയാലും തളരാതെ മുന്നേറാന്‍ അമ്മ നല്‍കിയ പ്രചോദനം വളരെ വലുതാണ്. ഒന്നിനും വേണ്ടി സ്വപ്നങ്ങള്‍ ഇരിക്കരുത് എന്ന് അമ്മ എപ്പോഴും പറയുമായിരുന്നുവെന്നും രാജാകൃഷ്ണ വ്യക്തമാക്കി.