കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്നറിയാം. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്ര കമ്മറ്റിയംഗം ഇപി ജയരാജന്റെയും മന്ത്രി പി രാജീവിന്റെയും സാന്നിദ്ധ്യത്തില്‍ സിപിഐഎമ്മിന്റെ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ ചൊവ്വാഴ്ച കൂടിയാലോചന നടത്തി ഏകദേശ ധാരണയിലെത്തിയിരുന്നു. ഇന്ന് നടക്കുന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മറ്റിയിലും ഈ പേര് ചര്‍ച്ച ചെയ്യും.

പാര്‍ട്ടി ജില്ല കമ്മറ്റിയംഗം അഡ്വ കെഎസ് അരുണ്‍ കുമാറിന്റെ പേരാണ് ഒന്നാമതായി ഇപ്പോഴുള്ളത്. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം അനില്‍ കുമാറിനെ പരിഗണിക്കുന്നുണ്ടെങ്കിലും കോര്‍പ്പറേഷന്‍ ഭരണം തുലാസിലാവുമോ എന്ന ഭയം പാര്‍ട്ടിക്കുണ്ട്. അത് കൊണ്ട് അനില്‍ കുമാര്‍ സ്ഥാനാര്‍ത്ഥിയാവാനുള്ള സാധ്യത കുറവാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭാരത് മാതാ കോളേജ് മുന്‍ അദ്ധ്യാപിക കൊച്ചുറാണി ജോസഫിന്റെയും പേര് സജീവമാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കാനിറങ്ങണം എന്ന ആലോചന സജീവമാണ്. അത് കൊണ്ട് തന്നെ കൊച്ചുറാണി എന്ന പേരല്ലാതെ മറ്റൊരു പേരും പരിഗണിക്കില്ലെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പള്ളി, ഡിവൈഎഫ്‌ഐ നേതാവ് പ്രിന്‍സി കുര്യാക്കോസ് എന്നീ പേരുകളും സിപിഐഎമ്മിന്റെ ചര്‍ച്ചകളിലുണ്ടായിരുന്നു. ഉമ തോമസ് പ്രചരണം ആരംഭിച്ചതോടെ എല്‍ഡിഎഫും പെട്ടെന്ന് തന്നെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക