തൃശൂര്‍: കൊടുങ്ങല്ലൂര്‍ എറിയാട് സ്കൂട്ടറിലെത്തിയ തുണിക്കട ഉടമയായ യുവതിയെ വഴിയില്‍ തടഞ്ഞു നിറുത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് സംഭവം. എറിയാട് സ്വദേശി റിന്‍സിയ്ക്ക് (30) ആണ് പരുക്കേറ്റത്.

തുണിക്കട ഉടമയായ ഇവര്‍ കടയടച്ച്‌ മക്കളോടൊപ്പം മടങ്ങുമ്ബോഴാണ് അക്രമുണ്ടായത്. മക്കളോടൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുകയായിരുന്ന റിന്‍സിയെ ബൈക്കിടിപ്പിച്ച്‌ വീഴ്‌ത്തുകയായിരുന്നു. റിന്‍സിയുടെ മൂന്നു വിരലുകള്‍ അറ്റുപോയി. മുഖത്തും വെട്ടേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അക്രമം കണ്ടു നടുങ്ങിയ റിന്‍സിയുടെ മക്കള്‍ കരഞ്ഞു. ഇതുകണ്ട് അതുവഴി വന്ന മദ്രസാധ്യാപകര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ആക്രമി പിന്മാറുകയായിരുന്നു. കുട്ടികള്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു.

റിന്‍സിയെ ആക്രമിച്ച പുതിയ വീട്ടില്‍ റിയാസ് (25) ബൈക്കില്‍ രക്ഷപെട്ടു. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. പ്രതിക്കായി കൊടുങ്ങല്ലൂര്‍ പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. വീട്ടമ്മയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക