കോട്ടയം: ചങ്ങനാശേരിയില്‍ മകളെ ട്രെയിനില്‍ യാത്രയാക്കാനെത്തിയ പിതാവ് ട്രെയിനില്‍ നിന്നും കാല്‍ വഴുതി വീണു മരിച്ചു. പിതാവ് അപകടത്തില്‍പ്പെട്ടത് കണ്ട് ചാടിയിറങ്ങാന്‍ ശ്രമിച്ച മകള്‍ക്ക് ട്രെയിനില്‍ നിന്നും വീണ് ഗുരുതര പരിക്കേറ്റു.

ചങ്ങനാശേരി പാലാത്രച്ചിറ പാലാത്ര അലക്സ് സെബാസ്റ്റ്യന്‍ (വിമുക്തഭടന്‍, ജോമിച്ചന്‍62) ആണ് മരിച്ചത്. മകള്‍ അന്‍സ(21)യ്ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് 4.30ന് ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എറണാകുളം രാജഗിരി കൊളെജില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ അന്‍സയെ കൊളെജിലേക്കു പോകുന്നതിനായി ഐലന്റ് എക്സ്പ്രസില്‍ കയറ്റി ലഗേജുകള്‍ വച്ചശേഷം അലക്സ് തിരിച്ചിറങ്ങാന്‍ ശ്രമിക്കുമ്ബോള്‍ ട്രെയിന്‍ വിടുകയായിരുന്നു. തിടുക്കത്തില്‍ ഇറങ്ങുന്നതിനിടെ അലക്സ് കാല്‍വഴുതി വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിതാവ് അപകടത്തില്‍പ്പെട്ടത് കണ്ട അന്‍സ ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കവേ പ്ലാറ്റ്ഫോമിലേക്കു വീഴുകയായിരുന്നു.

അലക്സ് സെബാസ്റ്റ്യന്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. അന്‍സയെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ അടിയന്തിര ശുശ്രൂഷ നല്‍കിയ ശേഷം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. റെയില്‍വേ പൊലീസാണ് ഇരുവരേയും ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അലക്സിന്റെ ഭാര്യ: മറിയാമ്മ. മറ്റൊരുമകന്‍: അമല്‍ (ദുബായ്).

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക