ചെന്നൈ: വീട്ടില്‍ അതിക്രമിച്ചു കയറി നടിയുടെ നഗ്നദൃശ്യങ്ങള്‍ (Nude Scenes) പകര്‍ത്തുകയും സ്വര്‍ണവും പണവും മോഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. തമിഴ് (Tamil) സിനിമാ-സീരിയല്‍ താരത്തിന്‍റെ വീട്ടിലാണ് അതിക്രമം നടന്നത്. സംഭവത്തില്‍ മധുരവയല്‍ സ്വദേശി കണ്ണദാസന്‍, രാമപുരം സ്വദേശി ശെല്‍വകുമാര്‍ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ഇവരുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി.

നടിയുടെ വലരസവക്കത്തെ വീട്ടില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. കോളിങ് ബെല്‍ അടിക്കുന്നത് കേട്ട് വാതില്‍ തുറന്നപ്പോള്‍ മുഖംമൂടി ധരിച്ച രണ്ടുപേര്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. വാതില്‍ കുറ്റിയിട്ട അക്രമിസംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി നടിയെ വിവസ്ത്രയാക്കുകയും ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയുമായിരുന്നു. അതിനുശേഷം നടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. പിന്നാലെ നടിയുടെ കഴുത്തില്‍ കിടന്ന ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാലയും അലമാരയില്‍ ഉണ്ടായിരുന്ന 55000 രൂപയും തട്ടിയെടുത്ത ശേഷം പെട്ടെന്ന് അവിടെ നിന്ന് കടന്നുകളഞ്ഞു. ഇവര്‍ ബൈക്കിലാണ് വന്നതെന്ന് നടി നല്‍കിയ പരാതിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നടിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വൈകാതെ ഇവരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. എന്നാല്‍ നടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെടുക്കാനായില്ല. സംഭവത്തിന് ശേഷം ഫോണ്‍ തറയില്‍ എറിഞ്ഞുടച്ചെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറയുന്നു.

മത്സ്യവില്‍പ്പനക്കാരനാണ് പ്രതി കണ്ണദാസനെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇയാള്‍ക്കെതിരെ മുമ്ബ് ക്രിമിനല്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. നടിയുടെ താമസസ്ഥലത്ത് മല്‍സ്യവ്യാപാരം നടത്തിയിരുന്നത് ഇയാളാണെന്നാണ് സൂചന. നടി ഒറ്റയ്ക്കാണ് താമസിക്കുന്നതെന്ന് മനസിലാക്കിയാണ് കണ്ണദാസന്‍ സുഹൃത്തായി ശെല്‍വകുമാറിനെയും കൂട്ടി കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടതെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ പ്രതികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക