തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഒഴിവ് വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, മുന്നണികളില്‍ രാഷ്ട്രീയ ചര്‍ച്ച തുടങ്ങി. നിയമസഭയിലെ അംഗബലമനുസരിച്ച്‌ രണ്ട് സീറ്റില്‍ ഇടതുമുന്നണിക്കും ഒരെണ്ണത്തില്‍ യു.ഡി.എഫിനും വിജയിക്കാം.

എ.കെ. ആന്റണി, കെ. സോമപ്രസാദ്, എം.വി. ശ്രേയാംസ്‌കുമാര്‍ എന്നിവരുടെ കാലാവധിയാണ് ഏപ്രിലില്‍ അവസാനിക്കുക. ആന്‍റണിയുടെ ഒഴിവില്‍ കോണ്‍ഗ്രസ് വീണ്ടും മത്സരിക്കുമെന്നുറപ്പാണ്. എന്നാല്‍, ഇടതുമുന്നണിയില്‍ ഒരു സീറ്റിന് സി.പി.ഐ അവകാശവാദമുന്നയിക്കും. അതംഗീകരിക്കപ്പെട്ടാല്‍ ശ്രേയാംസ്‌കുമാറിനോ പാര്‍ട്ടിക്കോ സീറ്റ് ലഭിക്കാന്‍ സാധ്യത കുറവാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യു.ഡി.എഫ് വിട്ട് എല്‍.ജെ.ഡി ഇടതുമുന്നണിയുടെ ഭാഗമായപ്പോള്‍ അവരുടെ പക്കലുണ്ടായിരുന്ന രാജ്യസഭാംഗത്വം അവര്‍ക്കുതന്നെ നല്‍കുകയായിരുന്നു. രാജ്യസഭാംഗമായിരിക്കെ വീരേന്ദ്രകുമാര്‍ മരിച്ച സാഹചര്യത്തില്‍ ശേഷിച്ച കാലയളവിനാണ് ശ്രേയാംസ്‌കുമാറിന് സീറ്റ് നല്‍കിയത്. സോമപ്രസാദിന് പകരം എ. വിജയരാഘവനെയോ തോമസ് ഐസക്കിനെയോ പരിഗണിക്കാനാണ് സാധ്യത. മുന്നണിക്ക് വിജയിക്കാവുന്ന രണ്ടാമത്തെ സീറ്റിന് സി.പി.ഐ അവകാശവാദമുന്നയിക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.

ഇനി മത്സരത്തിനില്ലെന്ന് ആന്റണി നേരത്തെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ ഒരാളെ കോണ്‍ഗ്രസിന് കണ്ടെത്തേണ്ടിവരും. കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയ ചെറിയാന്‍ ഫിലിപ്പിന് അവസരം കിട്ടുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ആന്റണിയുടെ പഴയ ശിഷ്യനാണ് ചെറിയാന്‍. രണ്ട് പതിറ്റാണ്ടിലേറെ പാര്‍ട്ടിക്ക് പുറത്തിരുന്നയാള്‍ക്ക് മടങ്ങിവന്നയുടന്‍ സീറ്റ് നല്‍കുന്നതിനോട് ചിലര്‍ക്കെങ്കിലും അതൃപ്തിയുണ്ട്.

അതേസമയം, ഇത്തവണ യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. അങ്ങനെ വന്നാല്‍ എം. ലിജു, വി.ടി. ബല്‍റാം തുടങ്ങിയവരുടെ പേരുകള്‍ പരിഗണിക്കപ്പെടാം. കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷനേതാവും തലസ്ഥാനത്ത് എത്തിയശേഷമേ ഇക്കാര്യത്തില്‍ ചര്‍ച്ച തുടങ്ങൂ.

എല്‍.ഡി.എഫ്‌ തീരുമാനിക്കും -കോടിയേരി

ഒഴിവ്‌ വരുന്ന രാജ്യസഭ സീറ്റ്‌ വിഭജനം സംബന്ധിച്ച കാര്യങ്ങള്‍ എല്‍.ഡി.എഫ്‌ തീരുമാനിക്കുമെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പി. ശശിക്ക് ഭരണപരമായ ചുമതല നല്‍കണോ എന്നത്‌ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഒമ്ബതിന്‌ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ചേര്‍ന്ന്‌ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട്‌ രാഷ്‌ട്രീയ പ്രമേയം ചര്‍ച്ച ചെയ്ത്‌ അഭിപ്രായം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.പി.എം സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടശേഷം തലസ്ഥാനത്ത് എത്തിയ കോടിയേരി തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുകയായിരുന്നു. തിരുവനന്തപുരത്തെത്തിയ കോടിയേരിക്ക്‌ സി.പി.എം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. മന്ത്രി വി. ശിവന്‍കുട്ടി, ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ജില്ല സെക്രട്ടറിയേറ്റംഗം പുഷ്പലത തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക