മംഗളൂരു: കോളേജ് വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച് വന്‍ സെക്സ് റാക്കറ്റ് നടത്തിയിരുന്നത് ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന്. 17കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ വന്‍ സെക്സ് റാക്കറ്റാണ് പിടിയിലായത്. സംഘത്തിലെ മുഖ്യകണ്ണികൾ ഷമീമയും, ഇവരുടെ ഭര്‍ത്താവ് സിദ്ദിഖ്മാണ്.
കിടപ്പുമുറികളിൽ ഒളിക്യാമറ; വലയിൽ പെട്ടത് പ്രായപൂർത്തിയാകാത്ത കോളേജ് വിദ്യാർത്ഥികൾ മുതൽ വീട്ടമ്മമാർ വരെ
കോളേജ് വിദ്യാര്‍ത്ഥിനികളെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ നിന്ന് തിരിച്ചുവന്ന അതിജീവിതയായ 17കാരിയാണ് പരാതി നല്‍കിയത്. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് ഇവരുടെ വലയില്‍ വീണതിലധികവും. മംഗളൂരു അട്ടാവര്‍ നന്ദിഗുഡയിലുള്ള അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്.
ചതിയില്‍പ്പെടുത്തിയും ഭീഷണിപ്പെടുത്തിയും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെയും കോളജ് വിദ്യാര്‍ഥിനികളെയും സ്ത്രീകളെയും വലയിലാക്കുകയാണ് ഇവരുടെ രീതി. അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ പൊലീസ് പരിശോധനയില്‍ കിടപ്പുമുറിയിലടക്കം നിരവധി ക്യാമറകള്‍ ഘടിപ്പിച്ചിരുന്നതായി കണ്ടെത്തി. പാണ്ഡെശ്വരം വനിത പൊലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.