തിരുവനന്തപുരം: ജി.സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനര്‍ നിര്‍മ്മാണത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് എ.എം.ആരിഫ് എം.പി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ഇതുമായി ബന്ധപ്പെട്ട് കത്ത് നല്‍കി.

ദേശീയപാത 66ല്‍ ആലപ്പുഴ ജില്ലയിലെ അരൂര്‍ മുതല്‍ ചേര്‍ത്തല വരെയുള്ള ഭാഗത്തിന്‍റെ നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം. 2019ലാണ് ദേശീയപാതയുടെ നിര്‍മാണം നടത്തിയത്. അത്യാധുനിക ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു നിര്‍മാണമെന്നും ആരിഫ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മൂന്ന് വര്‍ഷം ഗ്യാരണ്ടിയോടെയാണ് ദേശീയപാത നിര്‍മിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, ഒന്നര വര്‍ഷം കൊണ്ടു തന്നെ ദേശീയപാതയില്‍ കുഴികള്‍ രൂപപ്പെട്ടു. ഇതിലൂടെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്നാണ് സംശയിക്കുന്നതെന്നും ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമാണെന്നും എ.എം.ആരിഫ്  ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക