ദില്ലി: കേരളത്തില്‍ നേതൃമാറ്റം നടപ്പാക്കിയ രീതി ശരിയല്ലെന്ന് ഉമ്മന്‍ചാണ്ടി. നേതാക്കളോടല്ല, തീരുമാനങ്ങള്‍ എടുത്ത രീതിയിലാണ് വിയോജിപ്പെന്നും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉമ്മന്‍ചാണ്ടി അറിയിച്ചു. ഗ്രൂപ്പുകളെ മറികടന്ന് എടുത്ത തീരുമാനങ്ങളിലെ അതൃപ്തി മാധ്യമങ്ങള്‍ക്ക് മുന്‍പിലും പരസ്യമാക്കിയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

രമേശ് ചെന്നിത്തലക്ക് പിന്നാലെ ഗ്രൂപ്പ് താല്‍പ്പര്യം പരിഗണിക്കാതെയുള്ള ഹൈക്കമാന്‍റ് തീരുമാനങ്ങളിലെ അതൃപ്തി രാഹുലിനെ അറിയിച്ച്‌ ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതിലടക്കം ഏകപക്ഷീയമായ നടപടികള്‍ ഉണ്ടായത് ശരിയായില്ല. വേണ്ടത്ര ചര്‍ച്ച ചെയ്യാതെ തീരുമാനമെടുത്തത് മുതിര്‍ന്ന നേതാക്കള്‍ നേതൃമാറ്റത്തിന് എതിരാണെന്ന പ്രതീതിയുണ്ടാക്കി. അണികളില്‍ നിന്നും യുവനേതാക്കളില്‍ നിന്നുമുള്ള വിമര്‍ശനം നേരിടേണ്ടി വന്നെന്നും ഉമ്മന്‍ചാണ്ടി രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. സംഘടന ദൗര്‍ബല്യമല്ല കൊവിഡ് സാഹചര്യമാണ് തെരഞ്ഞെടുപ്പ് പരാജത്തിന് കാരണമെന്നും കൂടിക്കാഴ്ചയില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അനുനയിപ്പിച്ച്‌ മുന്നോട്ട് പോകുന്നതിന്‍റെ ഭാഗമായാണ് രാഹുല്‍ കൂടിക്കാഴ്ചക്ക് വിളിച്ചത്. ഇരുവരെയും ഒപ്പം നിര്‍ത്തി മുന്നോട്ട് പോകണമെന്ന് സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്‍റ് നിര്‍ദേശിച്ചിട്ടുണ്ട്. ജംബോ കമ്മിറ്റികള്‍ക്കൊണ്ട് ഗുണമില്ലെന്ന് വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പുനസംഘടനയില്‍ 51 അംഗ നിര്‍വാഹക സമിതിയിലേക്ക് എത്തിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന വാര്‍ത്തകളെ കുറിച്ച്‌ അറിയില്ലെന്നും ഒഴിയാനായി കത്ത് നല്‍കിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക