വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധിക്ക് ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തുക്കള്‍. ഇന്നലെ സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 55,000 രൂപ മാത്രമാണ് പണമായി കൈവശമുള്ളതെന്നും 2022 23 സാമ്ബത്തിക വർഷത്തില്‍ 1,02,78,680 രൂപയാണ് ആകെ വരുമാനമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നു.

തന്റെ പേരില്‍ ബാങ്കില്‍ 26.25 ലക്ഷം രൂപ നിക്ഷേപമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. 4.33 കോടി രൂപയാണ് അദ്ദേഹത്തിന്റെ ഓഹരി വിപണിയിലെ ആകെ നിക്ഷേപം. മ്യൂച്വല്‍ ഫണ്ടുകളില്‍ 3.81 കോടി രൂപയുടെ നിക്ഷേപവുമുണ്ട്. അതേസമയം സോവറിൻ ഗോള്‍ഡ് ബോണ്ടിലെ നിക്ഷേപം 15.2 ലക്ഷം രൂപയാണ്. ഇവയ്ക്ക് പുറമെ 4.2 ലക്ഷം രൂപയുടെ ആഭരണങ്ങളുണ്ടെന്നും വ്യക്തമാക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടാതെ രാഹുല്‍ ഗാന്ധിയുടെ പേരില്‍ എൻഎസ്‌എസ്, തപാല്‍ സേവിംഗ്, ഇൻഷുറൻസ് പോളിസികളിലായി ഏകദേശം 61.52 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. 9,24,59,264 രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. ഇത്തരത്തില്‍ അദ്ദേഹത്തിന്റെ ആകെ ആസ്തി 20,38,61,862 രൂപയാണ്. ഇവയ്‌ക്കൊപ്പംതന്നെ അദ്ദേഹത്തിന് ഏകദേശം 49,79,184 രൂപയുടെ ബാധ്യതയുണ്ട്. 2004ലാണ്.

രാഹുല്‍ ഗാന്ധി തന്റെ ആദ്യ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അക്കാലത്ത് അദ്ദേഹത്തിന്റെ ആകെ ആസ്തി 55 ലക്ഷം രൂപയായിരുന്നു.വയനാട്ടില്‍ രണ്ടാം തവണയാണ് അദ്ദേഹം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അതേസമയം കോൺഗ്രസ് നേതാവും തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥിയുമായി ശശി തരൂരിന്റെ പകുതി പോലും ആസ്തി രാഹുൽ ഗാന്ധിക്ക് ഇല്ല എന്നത് കൗതുകകരമാണ്. 56 കോടി രൂപയാണ് ശശി തരൂരിന്റെ ആസ്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക