​​​കണ്ണൂര്‍: സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘതലവന്‍ അര്‍ജുന്‍ ആയങ്കി സംഘാംഗങ്ങളെ ഭീഷണിപ്പെടുത്തുന്ന ശബ്‌ദരേഖ പുറത്ത്. സ്വര്‍ണം തിരിച്ചുതന്നില്ലെങ്കില്‍ കൈകാര്യം ചെയ്യുമെന്നാണ് ഭീഷണി. ഒറ്റയ്‌ക്ക് കൈക്കലാക്കിയാല്‍ നാട്ടിലിറങ്ങാന്‍ അനുവദിക്കില്ല. പാനൂരും മാഹിയിലുമുളള പാര്‍ട്ടിക്കാരും സംഘത്തിലുണ്ട്. രക്ഷിക്കാന്‍ ആരുമുണ്ടാകില്ലെന്നും അര്‍ജുന്‍ ഭീഷണി സന്ദേശത്തില്‍ പറയുന്നു.

അര്‍ജുന്‍ ആയങ്കി കരിപ്പൂരേക്ക് പോകാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാ‍ര്‍ കണ്ടെത്താന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. കരിപ്പൂരില്‍ നിന്നും അഴീക്കോട് എത്തിച്ച്‌ ഉരു നി‍ര്‍മ്മാണ ശാലയ്ക്കടുത്ത് ഒളിപ്പിച്ച കാര്‍, പൊലീസ് എത്തും മുമ്ബേ അര്‍ജുന്‍റെ കൂട്ടാളികള്‍ മാറ്റിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രദേശത്തെ സി സി ടി വി കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയെങ്കിലും കാര്‍ കണ്ടെത്താനായില്ല.

അന്വേഷണവുമായി സഹകരിക്കുമെന്നറിയിച്ച്‌ അര്‍ജുന്‍ ആയങ്കി ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിട്ടുണ്ട്. ഡി വൈ എഫ് ഐയുടെ മെമ്ബര്‍ഷിപ്പില്‍ നിന്നും പുറത്തുവന്ന ആളാണ് താനെന്നും തനിക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ബാദ്ധ്യത പാര്‍ട്ടിക്കില്ലെന്നും അര്‍ജുന്‍ ഫേസ്‌ബുക്ക് കുറിപ്പില്‍ വിശദീകരിച്ചു.

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ ബന്ധം വ്യക്തമായ സാഹചര്യത്തില്‍ അര്‍ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരെ തള്ളാന്‍ സി പി എം തീരുമാനിച്ചു. പാര്‍ട്ടിയെ മറയാക്കി അര്‍ജുന്‍ ക്വട്ടേഷന്‍ നടത്തുന്നുവെന്നാണ് ആക്ഷേപം. ഇവര്‍ക്കെതിരെ പ്രാദേശികമായി പ്രചാരണം നടത്താനും സി പി എം തീരുമാനിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക