സ്വന്തം ശരീരത്തില്‍ ഏറ്റവും കൂടുതല്‍ തവണ മാറ്റങ്ങള്‍ വരുത്തി റെക്കോര്‍ഡ് നേടിയ വ്യക്തിയാണ് ജര്‍മന്‍ സ്വദേശിയായ റോള്‍ഫ് ബുച്ചോള്‍സ്. അഞ്ചോ പത്തോ പതിനഞ്ചോ അല്ല 453 സ്റ്റഡ്ഡുകള്‍ ധരിച്ചാണ് റോള്‍ഫ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയിട്ടുള്ളത്.

40ാം വയസിലാണ് താന്‍ ആദ്യമായി ശരീരത്തില്‍ സ്റ്റഡ് ചെയ്യാന്‍ ആരംഭിച്ചതെന്ന് റോള്‍ഫ് അടുത്തിടെ പറഞ്ഞിരുന്നു. 453 സ്റ്റഡ്ഡുകളില്‍ 278 സ്റ്റഡ്ഡുകള്‍ കുത്തിയിരിക്കുന്നത് എവിടെയാണെന്നോ? ലിംഗത്തില്‍. തന്റെ ലൈംഗിക ജീവിതം വളരെ നന്നായാണ് പോകുന്നതെന്നും റോള്‍ഫ് പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൃഷ്ണമണികള്‍ക്ക് വരെ പച്ചകുത്തിയ റോള്‍ഫ് തലയില്‍ കൊമ്ബുപോലെ ത്വക്കിന്‌ രൂപമാറ്റം വരുത്തിയിട്ടുണ്ട്. പലരും ഞാന്‍ പിശാചാണെന്നാണ് കരുതുന്നത്. എന്നാല്‍ ഞാന്‍ പിശാചില്‍ വിശ്വസിക്കുന്നില്ലെന്നും റോള്‍ഫ് പറഞ്ഞു.

ലിംഗത്തില്‍ സ്റ്റഡ് ചെയ്തിരിക്കുന്നത് തന്റെ ലെെം​ഗിക ജീവിതത്തെ ബാധിക്കുന്നില്ല. പ്രശ്‌നമുണ്ടെങ്കില്‍, ഞാന്‍ ഇത് പണ്ടേ ഒഴിവാക്കുമായിരുന്നുവെന്നും റോള്‍ഫ് ഡെയ്‌ലി സ്റ്റാറിനോട് പറഞ്ഞു. ലിംഗത്തില്‍ 278 സ്റ്റഡ്ഡുകള്‍ ചെയ്തത് കൂടാതെ റോള്‍ഫിന്റെ ചുണ്ടിന് ചുറ്റും 94 സ്റ്റഡ്ഡുകളുമുണ്ട്.

പുരികത്തില്‍ 37 സ്റ്റഡുകള്‍, ശരീരത്തിലുടനീളം ഇംപ്ലാന്റുകള്‍,ശരീരത്തിലുടനീളം 90 ശതമാനം പച്ച കുത്തുക, മുഖം പേടിപ്പെടുത്തുന്ന രീതിയിലേക്ക് രൂപമാറ്റം ചെയ്യുക ഇതൊക്കെയാണ് ബോഡി ട്രാന്‍സ്ഫോര്‍മേഷന്റെ ഭാഗമായി റോള്‍ഫ് തന്റെ ശരീരത്തില്‍ ചെയ്തിട്ടുള്ളത്.

കൃഷ്ണമണിയിലടക്കം ശരീരത്തിന്റെ 90 ശതമാനം ഭാഗങ്ങളില്‍ ടാറ്റൂ ചെയ്തു. ഇതിനിടയില്‍ അഞ്ചു വര്‍ഷം ശസ്ത്രക്രിയ നടത്തി നെറ്റിയില്‍ രണ്ട് ഇംപ്ലാന്റേഷനുകള്‍ സ്ഥാപിച്ചു. ഇത് കൊമ്ബുകള്‍ പോലെ തോന്നിപ്പിക്കുന്ന രീതിയിലാണുള്ളത്.

2010 ല്‍ കൂടുതല്‍ പിയേഴ്സിങ്ങുകള്‍ ധരിച്ച വ്യക്തി എന്ന റെക്കോര്‍ഡ് റോള്‍ഫിന് ലഭിച്ചു. പിന്നീട് ശരീരത്തിലെ കൂടുതല്‍ മോഡിഫിക്കേഷനുകള്‍ എന്ന റെക്കോര്‍ഡ് തേടിയെത്തി. 2014 ല്‍ പ്രത്യേകമായ രൂപം മുന്‍നിര്‍ത്തി ദുബായ് വിമാനത്താവളത്തില്‍ പ്രവേശനം നിഷേധിച്ചതാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക