സിമ്മിങ് പൂള്‍, ഹെലിപ്പാഡ് തുടങ്ങിയ നിരവധി സൗകര്യങ്ങളുമായി ലോകത്തിലെ ഏറ്റവും നീളം കൂടിയ കാര്‍ നവീകരിച്ച്‌ പുതിയ റെക്കോഡിട്ടു. ‘ദി അമേരിക്കന്‍ ഡ്രീം’ എന്ന് പേരിട്ട സൂപ്പര്‍ ലിമോ കാറാണ് നവീകരിച്ച്‌ അതിന്റെ തന്നെ മുന്‍ റെക്കോഡ് തകര്‍ത്തിരിക്കുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം 30.54 മീറ്ററാണ് നീളം (100 അടി, 1.50 ഇഞ്ച്). സാധാരണ ഒരു കാര്‍ 12 മുതല്‍ 16 അടി വരെയാണ് നീളമുണ്ടാകാറുള്ളത്. നവീകരിച്ച വാഹനത്തിന്റെ ചിത്രവും വീഡിയോയും ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സിന്റെ വെബ്‌സൈറ്റിലും സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആദ്യമായി 1986 ലാണ് ഈ കാര്‍ നിര്‍മിക്കപ്പെട്ടിരുന്നത്. കാലിഫോര്‍ണിയയിലെ ബര്‍ബാങ്കില്‍ നിന്നുള്ള കാര്‍ കസ്റ്റമൈസറായ ജയ് ഓബെര്‍ഗായിരുന്നു നിര്‍മാതാവ്. അന്നു 60 അടിയായിരുന്നു നീളം. 26 ചക്രങ്ങളും ഒരു ജോഡി എഎട്ട് എന്‍ജിനുകളുമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് നവീകരിച്ചതോടെ വാഹനം 30.5 മീറ്ററായി. ഇതോടെ 15 അടിയുള്ള ഇന്ത്യയിലെ ആറ് ഹോണ്ട സിറ്റി സെഡാനുകള്‍ പാര്‍ക്ക് ചെയ്താല്‍ ഈ കാറില്‍ പിന്നെയും സ്ഥലം ബാക്കിയുണ്ടാകും. 1976 ലെ കാഡില്ലാക് എല്‍ഡൊറാഡേ ലിമിനസിനെസ് പ്രകാരമുള്ള ‘ദി അമേരിക്കന്‍ ഡ്രീമര്‍’ ഇരുവശത്ത് നിന്നും ഓടിക്കാന്‍ പറ്റും. രണ്ടു സെക്ഷനുകളായി നിര്‍മിച്ച ശേഷം ഒരു ഹിഞ്ച് ഉപയോഗിച്ച്‌ മധ്യത്തില്‍ യോജിപ്പിക്കുകയായിരുന്നുവെന്ന് ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് അധികൃതര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആഡംബരങ്ങളുടെ ലിസ്റ്റ് നീളും

വെറുതെ നീളത്തില്‍ വാഹനം നിര്‍മിക്കുകയല്ല ചെയ്തിട്ടുള്ളത്. നിരവധി ആഡംബരങ്ങളിലാണ് കാറിലുള്ളത്. വലിയ വാട്ടര്‍ബെഡ്, ഡൈവിങ് ബോര്‍ഡ് അടക്കമുള്ള വലിയ സിമ്മിങ് പൂള്‍, ജാക്വസി, ബാത്ഡബ്, മിനി ഗോള്‍ഫ് കോഴ്‌സ്, ഹെലിപ്പാഡ് എന്നിവയൊക്കെ ഈ കാറില്‍ സജ്ജീകരിച്ചിരിക്കുകയാണ്. 5000 പൗണ്ട് ഭാരം വഹിക്കാനാകുന്ന സ്റ്റീല്‍ ബ്രാക്കറ്റുകള്‍ സഹിതം ഹെലിപ്പാഡ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുകയാണെന്ന് നവീകരണ പ്രവൃത്തിയില്‍ പങ്കെടുത്ത മികായേല്‍ മാന്നിങ് പറഞ്ഞു.

റെഫ്രിജറേറ്റര്‍, ടെലിഫോണ്‍, ടെലിവിഷനുകള്‍, എന്നിവയൊക്കെയുള്ള വാഹനം ഒരേസമയം 75 ലേറെ ആളുകള്‍ക്ക് ഉപയോഗിക്കാനാകുമെന്ന് ഗിന്നസ് അധികൃതര്‍ അവകാശപ്പെട്ടു. പല സിനിമകളിലും പ്രത്യക്ഷപ്പെട്ട ഈ നീളന്‍ കാര്‍ വാടകയ്ക്കും നല്‍കപ്പെടുന്നുണ്ട്. വാഹനം നവീകരിക്കാന്‍ തീരുമാനിച്ച മാന്നിങ് ഇബേയില്‍ നിന്നാണിത് വാങ്ങിയത്. ഷിപ്പിങ്, നിര്‍മാണ സാമഗ്രികള്‍, തൊഴിലാളികളുടെ കൂലി എന്നിവയടക്കം രണ്ടരലക്ഷം ഡോളറാണ് കാര്‍ നവീകരിക്കാന്‍ ചെലവ് വന്നിരിക്കുന്നത്. മൂന്നു വര്‍ഷം കൊണ്ടാണ് നവീകരണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഇങ്ങനെയൊക്കെയാണെങ്കിലും കാര്‍ നിരത്തിലിറങ്ങില്ല. ഡെസര്‍ലാന്‍ഡ് പാര്‍ക് കാര്‍ മ്യൂസിയത്തിലെ ക്ലാസിക് കാറുകളിലെ ശേഖരത്തിലാണ് കാര്‍ സൂക്ഷിച്ചുവെക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക